News India

അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍

Axenews | അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍

by webdesk2 on | 07-07-2026 08:49:15

Share: Share on WhatsApp Visits: 5


അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള വിവാദങ്ങള്‍ക്കിടെ, ക്ഷേത്രത്തിന്റെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍. 2020-ല്‍ ട്രസ്റ്റ് രൂപീകൃതമായതിനു ശേഷം നിധി സമര്‍പ്പണ്‍ അഭിയാനിലൂടെയും മറ്റ് സംഭാവനകളിലൂടെയുമായി ആകെ 3,264 കോടി രൂപ ലഭിച്ചതായി ട്രസ്റ്റ് വ്യക്തമാക്കി. ഇതില്‍ 2,370 കോടി രൂപ ക്ഷേത്ര നിര്‍മ്മാണത്തിനും മറ്റ് മൂലധന ചെലവുകള്‍ക്കുമായി വിനിയോഗിച്ചു. കൂടാതെ, ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചതില്‍ നിന്നും ലഭിച്ച 582 കോടി രൂപയില്‍ 391 കോടി രൂപ ക്ഷേത്രത്തിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കായി ഉപയോഗിച്ചതായും ബാക്കി തുക ബാങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ഭക്തര്‍ സമര്‍പ്പിച്ച വെള്ളി വസ്തുക്കള്‍ സര്‍ക്കാര്‍ മിന്റില്‍ (ഗവണ്‍മെന്റ് പ്രസ്സില്‍) ഉരുക്കി കട്ടികളാക്കി സൂക്ഷിച്ചിരിക്കുകയാണെന്നും, ഇതിന്റെ ശുദ്ധി സാക്ഷ്യപത്രങ്ങളും ചിത്രങ്ങളും ലഭ്യമാണെന്നും ട്രസ്റ്റ് വ്യക്തമാക്കി.

സംഭാവനകള്‍ നല്‍കിയ ഭക്തര്‍ക്ക് തങ്ങളുടെ വഴിപാടുകളുടെ വിനിയോഗം നേരിട്ട് പരിശോധിക്കാമെന്നും ഇതിനായി ട്രസ്റ്റ് അധികൃതരുമായി സമയം നിശ്ചയിച്ച് രേഖകള്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. അയോദ്ധ്യാ രാമക്ഷേത്രത്തിലെ സംഭാവന വിവാദങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും ആരംഭിച്ചതിന് ശേഷം ചേര്‍ന്ന രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ അടിയന്തര യോഗത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്നു മണിക്കൂറോളം നീണ്ട യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ അധ്യക്ഷതയില്‍ 14 അംഗങ്ങളില്‍ ഒന്‍പത് പേര്‍ പങ്കെടുത്തു.

സംഭാവനകൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പുരോഗതിയും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. ഇതിന്റെ പശ്ചാത്തലത്തില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനില്‍ മിശ്ര എന്നിവര്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നല്‍കിയ രാജി ട്രസ്റ്റ് യോഗം അംഗീകരിച്ചു. ചമ്പത് റായി രാമക്ഷേത്ര പരിസരത്ത് എത്തിയിരുന്നെങ്കിലും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഒഴിഞ്ഞുകിടക്കുന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് റിട്ടയേര്‍ഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ കൃഷ്ണ മോഹനെ താല്‍ക്കാലികമായി നിയമിച്ചു. നിലവില്‍ ഭക്തര്‍ സമര്‍പ്പിച്ച 2,800-ലധികം വിലയേറിയ വസ്തുക്കളുടെ വിവരങ്ങള്‍ രജിസ്റ്ററുകളില്‍ സുരക്ഷിതമാണെന്ന് ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ഈ മാസം 22-ന് ചേരുന്ന അടുത്ത യോഗത്തില്‍ എസ്.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും പുതിയ ട്രസ്റ്റിമാരുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെയും നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment