by webdesk1 on | 21-08-2024 07:25:48
കൊച്ചി: സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോഴും ബാറുടമകളെ നോവിക്കാതെ സര്‍ക്കാര്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 367.94 കോടി രൂപ ബാറുടമകളില്‍ നിന്ന് കിട്ടാനിരിക്കെ ഒരു രൂപപോലും പിരിച്ചെടുക്കുന്നതിനുള്ള കാര്യക്ഷമമായ ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നതാണാ ആക്ഷേപം.
നികുതി പിരിച്ചെടുക്കാന്‍ പ്രത്യേക റവന്യൂ റിക്കറി ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും നികുതി പിരിച്ചെടുക്കുന്നതില്‍ മെല്ലപ്പോക്കാണ് ഇപ്പഴും. ഏതൊക്കെ ജില്ലയില്‍ ഏതോക്കെ ബാറുകളില്‍ നിന്നാണ് കുടിശിക പിരിക്കേണ്ടതെന്നും ഇവര്‍ക്ക് കൃത്യതയില്ല. കാരണം ജില്ല തിരിച്ചുള്ള കണക്കുകളൊന്നും ഇവരുടെ പക്കലില്ല. ഏത് ബാറുകളാണ് ഏറ്റവും കുടുതല്‍ നികുതി കുടിശിക വരുത്തിയിട്ടുള്ളതെന്ന വിവരാവകാശ പ്രവര്ത്തകന് എസ്. ധനരാജിന്റെ വിവരാവകാശ പ്രകാര്യമുള്ള ചോദ്യത്തിന് നികുതി വകുപ്പ് നല്കിയ മറുപടിയാകട്ടെ അങ്ങനെയൊരു കണക്കെടുപ്പ് രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ലന്നാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരമാണ് 367.94 കോടിയുടെ നികുതി കുടിശിക ബാറുകളില്‍ നിന്ന് പിരിച്ചെടുക്കാനുണ്ടെന്ന വിവരം കിട്ടിയത്. ഇതില്‍ 255.08 കോടി രൂപ റവന്യൂ റിക്കവറി നടപടികളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 47.42 കോടി രൂപ വിവിധ അതോറിറ്റികളുടെ സ്റ്റേയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും 65.44 കോടി രൂപ മറ്റ് നടപടികളില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ്.
വിറ്റുവരവ് നികുതി കണക്കാക്കുന്നതിലും നികുതിവകുപ്പിനു പിഴയ്ക്കുന്നുണ്ട്. ബിവറേജസില്‍നിന്ന് ലഭിക്കുന്ന മദ്യം 40 ശതമാനം ലാഭത്തില്‍ വില്‍ക്കുന്നുവെന്ന ബാറുടമകളുടെ കണക്ക് സര്‍ക്കാര്‍ വിശ്വസിച്ചാണ് നികുതി കണക്കാക്കുന്നത്. ഹോട്ടലുകളുടെ നക്ഷത്രപദവിക്കും അടിസ്ഥാനസൗകര്യങ്ങള്ക്കുമനുസരിച്ച് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ നിരക്ക് പലമടങ്ങായി ഉയരും. ഇത് മറച്ചുവെച്ചുകൊണ്ട് കുറഞ്ഞ ലാഭക്കണക്കാണ് ബാറുടമകള്‍ നല്‍കുന്നത്.
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍
മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്
ബലി പെരുന്നാൾ: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്ക; ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
രത്തൻ ഖേൽക്കറുടെ നിയമനം; ദേശീയ തലത്തിൽ ആയുധമാക്കി ബിജെപി
ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്
മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്