News Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

Axenews | ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

by webdesk2 on | 28-05-2026 11:58:52 Last Updated by webdesk2

Share: Share on WhatsApp Visits: 6


 ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

തിരുവനന്തപുരം:   തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും സി.ആര്‍.പി.എഫ് സൈനികരെയും ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയം ശക്തമായ ഇടപെടല്‍ നടത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയെ (ഡി.ജി.പി) നേരിട്ട് വിളിപ്പിച്ച് അടിയന്തര വിശദീകരണം തേടി. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിലാണ് ആഭ്യന്തരമന്ത്രിയുടെ ഈ നടപടി. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഡി.ജി.പി ഉടന്‍ തന്നെ മന്ത്രിക്ക് സമര്‍പ്പിക്കും.

അതിനിടെ, ഇ.ഡി ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ ഇന്ന് നാല് പ്രതികള്‍ കൂടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ മാരകായുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരുകയും, കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ തിരിയുകയുമായിരുന്നു എന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

ക്രമസാമാധാനം തകര്‍ത്തുകൊണ്ടുള്ള അതിക്രമമാണ് തലസ്ഥാനത്ത് അരങ്ങേറിയതെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തല്‍. യാതൊരുവിധ പ്രകോപനവുമില്ലാതെ, വടികളും ഇരുമ്പ് ദണ്ഡുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അക്രമിസംഘം വാഹനങ്ങള്‍ തകര്‍ത്തത്. ഇ.ഡി സെര്‍ച്ച് ടീമും അവര്‍ക്ക് സുരക്ഷയൊരുക്കിയ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്‍ അക്രമികള്‍ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. വടികൊണ്ടുള്ള അടിമേറ്റ് ഒരു ഇ.ഡി ഉദ്യോഗസ്ഥന്റെ കൈക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും, കാര്‍ ഡ്രൈവറെ ഇഷ്ടികകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച പ്രാദേശിക പൊലീസിനും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലേറുണ്ടായതായും പരാതിയിലുണ്ട്. സംഭവം തികച്ചും ആസൂത്രിതമാണെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി.


Share:

Search

Recent News
Popular News
Top Trending


Leave a Comment