News Kerala

ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍, പിണറായിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട: എംവി ഗോവിന്ദന്‍

Axenews | ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍, പിണറായിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട: എംവി ഗോവിന്ദന്‍

by webdesk2 on | 27-05-2026 11:37:25

Share: Share on WhatsApp Visits: 8


ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍,  പിണറായിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഇഡി നടത്തുന്ന റെയ്ഡ് ശുദ്ധമായ രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. പ്രതിപക്ഷത്തുള്ളവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിത്. സിബിഐയെ പണ്ട് കൂട്ടിലടച്ച തത്ത എന്ന് വിളിച്ചതുപോലെ ഇഡിയും അതിന്റെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണ്. പാര്‍ട്ടിക്കെതിരായ കടന്നുകയറ്റത്തിന്റെ അവസാന ആയുധമാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചു.

ഇഡി റെയ്ഡിലൂടെ പിണറായി വിജയനെയും സിപിഐഎമ്മിനെയും ദുര്‍ബലപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും അങ്ങനെ തകരുന്നതല്ല ഈ പ്രസ്ഥാനമെന്നും എം. വി. ഗോവിന്ദന്‍ വ്യക്തമാക്കി. പിണറായി വിജയനെ അറസ്റ്റ് ചെയ്യാനാണ് കോണ്‍ഗ്രസിനും ബിജെപിക്കും ആഗ്രഹം. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപ നിയമപരമായി നികുതി കൃത്യമായി അടച്ചാണ് വീണ വിജയന്‍ കൈപ്പറ്റിയത്. ഇതുവരെ എല്ലാ അന്വേഷണങ്ങളോടും പൂര്‍ണ്ണമായി സഹകരിച്ച വ്യക്തിയാണ് വീണ. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ തന്റെ മകള്‍ക്ക് യാതൊരുവിധ വഴിവിട്ട സഹായവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീണ വിജയന്റെ പിതാവായതുകൊണ്ട് മാത്രമാണ് പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ വേട്ടയാടുന്നത്. റെയ്ഡിന്റെ പേരില്‍ ഭരണഘടനാ വിരുദ്ധമായാണ് അദ്ദേഹത്തെ വസതിയില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. തികച്ചും കെട്ടിച്ചമച്ച കേസാണിതെന്നും ഇതിനെ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഇഡി റെയ്ഡിന് പിന്നില്‍ കൃത്യമായ ബിജെപി - യുഡിഎഫ് ഡീല്‍ നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ഈ ഡീലില്‍ നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ നിരവധി യുഡിഎഫ് മന്ത്രിമാരുടെയും നേതാക്കളുടെയും പേരുകളുണ്ട്. എന്നാല്‍ അവരെ ഒന്നും തൊടാതെ പിണറായി വിജയനെ മാത്രം ലക്ഷ്യം വെക്കുകയാണ്. വിവാദ ഡയറി പരാമര്‍ശത്തിലെ പിവി എന്ന പേര് പിണറായി വിജയന്റേതല്ലെന്നും എം. വി. ഗോവിന്ദന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കള്ളപ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി പാര്‍ട്ടി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment