News Kerala

മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്‍.വി ബാബുവിനെതിരെ കേസ്

Axenews | മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്‍.വി ബാബുവിനെതിരെ കേസ്

by webdesk2 on | 03-07-2026 09:12:18

Share: Share on WhatsApp Visits: 3


മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്‍.വി ബാബുവിനെതിരെ കേസ്

കൊച്ചി: മുസ്ലിം സമുദായത്തിനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപവും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബുവിനെതിരെ കേസെടുത്തു. പി.ഡി.പി. കേന്ദ്രകമ്മിറ്റി അംഗം അഷ്‌റഫ് വാഴക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസാണ് നടപടി സ്വീകരിച്ചത്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരളത്തെ ലഹരിമുക്തമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ആഭ്യന്തരമന്ത്രി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ടുകണ്ട് പിന്തുണ തേടിയിരുന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തെ പരിഹസിച്ചും അധിക്ഷേപിച്ചുമാണ് ആര്‍.വി. ബാബു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. മറ്റ് സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണെന്നും, സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരിലും ഭൂരിഭാഗവും തങ്ങളുടെ തന്നെ സമുദായത്തില്‍ പെട്ടവരാണെന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിവാദ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തെ ലഹരിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ പ്രചരണാര്‍ത്ഥം സമസ്തയുടെ നേതാവ് ജഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി . മറ്റ് സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തില്‍ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്.. മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്റെ ആള്‍ക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.






Share:

Search

Recent News
Popular News
Top Trending


Leave a Comment