News Kerala

അറസ്റ്റുണ്ടാകില്ല, രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഇഡി

Axenews | അറസ്റ്റുണ്ടാകില്ല, രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഇഡി

by webdesk2 on | 27-05-2026 11:12:21 Last Updated by webdesk2

Share: Share on WhatsApp Visits: 8


അറസ്റ്റുണ്ടാകില്ല, രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഇഡി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നാടകീയ പരിശോധനകളില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ ഇന്ന് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തില്ലെന്ന് ഇഡി വൃത്തങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൃത്യമായ ഡിജിറ്റല്‍-രേഖാമൂലമുള്ള തെളിവുകള്‍ കണ്ടെത്തുക മാത്രമാണ് നിലവിലെ പരിശോധനയുടെ പ്രധാന ലക്ഷ്യം.

അതേസമയം, കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ഇഡി സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവര്‍ക്കൊപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്. കര്‍ത്ത, അനില്‍ ആനന്ദ പണിക്കര്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിണറായി വിജയനെ നിലവില്‍ ചോദ്യം ചെയ്യുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.

ഹൈക്കോടതിയില്‍ നിന്ന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന അനുകൂല ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ, ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഇഡി പരിശോധനകള്‍ ആരംഭിച്ചത്. ഇപ്പോള്‍ നാല് മണിക്കൂറിലധികമായി റെയ്ഡ് തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 12 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.

മുന്‍ മന്ത്രിയും വീണ വിജയന്റെ ഭര്‍ത്താവുമായ പി. എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമെ വിവാദ ഇടപാടില്‍ ഉള്‍പ്പെട്ട കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലും പരിശോധന ശക്തമാണ്. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് സേവനങ്ങള്‍ നല്‍കാതെ മാസപ്പടിയായി പണം കൈപ്പറ്റിയെന്ന ആരോപണത്തിലെ കള്ളപ്പണ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. വീണ വിജയന്റെ സാമ്പത്തിക സ്രോതസ്സ്, കമ്പനിയുടെ ബാങ്ക് വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിലെ ഇഡി നീക്കം.


Share:

Search

Recent News
Popular News
Top Trending


Leave a Comment