News Kerala

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി പണം നല്‍കിയത് എട്ട് മാസം വൈകിച്ച്, മന്ത്രിയുടെ വക സെല്‍ഫ് പിആര്‍; വി ശിവന്‍കുട്ടിയെ ട്രോളി വിടി ബല്‍റാം

Axenews | സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി പണം നല്‍കിയത് എട്ട് മാസം വൈകിച്ച്, മന്ത്രിയുടെ വക സെല്‍ഫ് പിആര്‍; വി ശിവന്‍കുട്ടിയെ ട്രോളി വിടി ബല്‍റാം

by webdesk3 on | 02-02-2025 10:35:37 Last Updated by webdesk3

Share: Share on WhatsApp Visits: 69


സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി പണം നല്‍കിയത് എട്ട് മാസം വൈകിച്ച്, മന്ത്രിയുടെ വക സെല്‍ഫ് പിആര്‍; വി ശിവന്‍കുട്ടിയെ ട്രോളി വിടി ബല്‍റാം


സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്കായി ഈ വര്‍ഷം മുഴുവന്‍ അലവന്‍സും അനുവദിച്ചു എന്ന വിദ്യാഭ്യാസമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എട്ട് മാസം വൈകിച്ചാണ് പണം നല്‍കിയത് എന്നാണ് ബല്‍റാം പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

വിദ്യാഭ്യാസ മന്ത്രിയുടെ വക സെല്‍ഫ് പിആര്‍ ആണ് ഇന്നത്തേത്. സൗജന്യ സ്‌ക്കൂള്‍ യൂണിഫോം പദ്ധതിക്കായി ഈ വര്‍ഷത്തെ മുഴുവന്‍ തുകയും അനുവദിച്ചുവത്രേ. ഇതേതാ മാസം? ഫെബ്രുവരി ഈ അധ്യയന വര്‍ഷം എന്നാണ് അവസാനിക്കുന്നത്? ദാ അടുത്ത മാസം, മാര്‍ച്ചില്‍. ഈ അധ്യയന വര്‍ഷം എന്നാണ് തുടങ്ങിയത്? കഴിഞ്ഞ ജൂണില്‍. അതായത് 8 മാസം മുന്‍പ്. 2024 ജൂണില്‍ സ്‌ക്കൂള്‍ തുറക്കുന്നതിന് മുന്‍പ് കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് യൂണിഫോമിനായി നല്‍കേണ്ടിയിരുന്ന പണം 8 മാസം വൈകീച്ച് അധ്യയന വര്‍ഷം അവസാനിക്കാന്‍ പോവുമ്പോള്‍ മാത്രം നല്‍കുന്നതിനാണ് ഇങ്ങനെ വകുപ്പ് മന്ത്രി നേരിട്ടിറങ്ങി സ്വയം പുകഴ്ത്തല്‍ നടത്തുന്നത് എന്നാണ് ബല്‍റാം പറയുന്നത്. 

കൂട്ടത്തില്‍ പറയട്ടെ, കഴിഞ്ഞ മൂന്ന് വര്‍ഷമായി 5 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് യൂണിഫോം അലവന്‍സ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അവരില്‍ പലരും ഇപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങി. മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കും സര്‍ക്കാര്‍ വക ആര്‍ഭാട മേളകള്‍ക്കും കൊലപാതകികളെ സംരക്ഷിക്കാന്‍ വേണ്ടിയിറക്കുന്ന വക്കീലന്മാര്‍ക്കും മാത്രം ഒട്ടും കാലതാമസമില്ലാതെ ഫണ്ട് അനുവദിക്കപ്പെടുന്നുണ്ട് എന്നും ബല്‍റാം ആരോപിച്ചു. 


സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്കായുള്ള അലവന്‍സ് ഇനത്തില്‍ 1 മുതല്‍  8 വരെയുള്ള 1316921 കുട്ടികള്‍ക്ക് 600/ രൂപ ക്രമത്തില്‍ 79,01,52,600 രൂപയാണ് അനുവദിച്ചത്. 202425 സാമ്പത്തിക വര്‍ഷം ബജറ്റില്‍ സ്‌കൂള്‍ യൂണിഫോം അലവന്‍സ് പദ്ധതിക്കായ് വകയിരുത്തിയത് 80,34,00,000 രൂപയാണ് എന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും.സംസ്ഥാനത്തെ സ്റ്റാന്‍ഡ് എലോണ്‍ എല്‍.പി, യു.പി  സര്‍ക്കാര്‍ സ്‌കൂളുകളിലും, 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് എല്‍.പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നല്‍കിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതല്‍  8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എ.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും , 1 മുതല്‍  8 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതല്‍  5 വരെയുള്ള എയ്ഡഡ് എല്‍ പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600/ രൂപ നിരക്കില്‍ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്‍കിവരുന്നുണ്ട് എന്നും മന്ത്രി പറഞ്ഞിരുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment