by webdesk2 on | 13-04-2026 12:13:56 Last Updated by webdesk2
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഈ ആഴ്ച വിളിച്ചുചേർത്തിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനർനിർണ്ണയമാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ അവർ കടുത്ത വിമർശനം ഉന്നയിച്ചത്. നിലവിൽ പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം സർക്കാരിന്റെ മണ്ഡലപുനർനിർണയ പദ്ധതി അതീവ അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.
തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് അവർ വിമർശിച്ചു. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് സർക്കാരിന്റെ നീക്കമെന്നും അവർ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലും കുടുംബക്ഷേമ പദ്ധതികളിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളെയും ചെറിയ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുന്ന രീതിയിലാകരുത് മണ്ഡലപുനർനിർണ്ണയം എന്ന് അവർ മുന്നറിയിപ്പ് നൽകി. അംഗബലം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയ നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വനിതാ സംവരണം ഇതിനകം തന്നെ അംഗീകരിക്കപ്പെട്ട കാര്യമാണെന്നും അതിൽ പുതിയതായി ഒന്നുമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. എന്നാൽ, വനിതാ സംവരണം നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ചത് സർക്കാരാണെന്ന് അവർ ചൂണ്ടിക്കാട്ടി. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് അഞ്ചു വർഷമായി വൈകിപ്പിക്കുന്നത് വഴി പത്ത് കോടിയോളം ആളുകൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടമായെന്നും അവർ കുറ്റപ്പെടുത്തി.
ഏപ്രിൽ 29-ന് പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം സർവകക്ഷി യോഗം വിളിച്ച് പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം മൂന്ന് തവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിക്കുകയായിരുന്നു. ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച് എംപിമാർക്ക് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഏപ്രിലിലെ തിരക്കിട്ട നീക്കങ്ങൾക്ക് പകരം ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ ഇത്തരം പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യാമായിരുന്നിട്ടും സർക്കാർ കാണിക്കുന്ന ഈ തിടുക്കം ജനാധിപത്യവിരുദ്ധമാണെന്ന് സോണിയ ഗാന്ധി ലേഖനത്തിൽ വ്യക്തമാക്കി.
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അന്തിമ പോളിങ് 80% കടക്കില്ല; കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്