by webdesk3 on | 09-07-2026 01:13:00
കല്‍പ്പറ്റ: വയനാട് തുരങ്കപാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചു. സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ ബോധപൂര്‍വം വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക അനുമതി യാതൊരു സമ്മര്‍ദത്തിലൂടെയോ സൂത്രപണിയിലൂടെയോ നേടിയതല്ലെന്നും, എല്ലാ നിയമനടപടികളും പാലിച്ചുള്ള സുതാര്യമായ പഠനത്തിനൊടുവിലാണ് അനുമതി ലഭിച്ചതെന്നും പിണറായി വ്യക്തമാക്കി. 2023-ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ അനുമതി ലഭിച്ചെന്നും, തുടര്‍ന്ന് ഹൈക്കോടതി 2025 ഡിസംബര്‍ 16-ന് അനുമതിക്കെതിരായ ഹര്‍ജികള്‍ തള്ളിയതായും അദ്ദേഹം പറഞ്ഞു. പിന്നീട് സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക അനുമതി സമ്മര്‍ദം ചെലുത്തി നേടിയതാണെന്ന ആരോപണം കോടതിയോടുള്ള അവഗണനയാണെന്നും, വിവിധരോട് പഴിചാരി മന്ത്രിമാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മണ്ണ് നീക്കം ചെയ്യാന്‍ ഉന്നതതല യോഗം നിര്‍ദേശം നല്‍കിയിരുന്നുവെന്നും, ആ തീരുമാനം എങ്ങനെ നടപ്പാകാതെ പോയെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും കണ്ടെത്തണമെന്ന് പിണറായി ആവശ്യപ്പെട്ടു. വയനാട് തുരങ്കപാത പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സാധ്യതകള്‍ തുറക്കുന്ന പദ്ധതിയാണെന്നും, പദ്ധതിപ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണും മുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ മണ്ണും ചേര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ നേരിടുന്ന പ്രയാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യത്തിന് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ വേഗത്തില്‍ തുടരണമെന്നും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും പിണറായി വിജയന് അറിയിച്ചു.
കനത്ത മഴ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം തകർന്നു; ആളപായമില്ല
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഏഴായി
വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്. സുഗതന് ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞയ്ക്ക് കോടതി അനുമതി
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നു; ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം
വയനാട് തുരങ്കപാത വിവാദം: മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റെന്ന് പിണറായി വിജയന്; ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യം
കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം: പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല; എംവി ഗോവിന്ദന്
പി.എസ്.സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; പ്രത്യേക സംഘം രൂപീകരിച്ചു
വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാന്‍ പ്രതിപക്ഷം
കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍: ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കള്ളാടി മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനം, പ്രതിപക്ഷനേതാവ് ഇന്ന് ദുരന്തഭൂമിയിലെത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്