News Kerala

നിപ പ്രതിരോധത്തില്‍ ഏകോപനക്കുറവ്; ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Axenews | നിപ പ്രതിരോധത്തില്‍ ഏകോപനക്കുറവ്; ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

by webdesk3 on | 14-06-2026 02:02:01 Last Updated by webdesk3

Share: Share on WhatsApp Visits: 57


 നിപ പ്രതിരോധത്തില്‍ ഏകോപനക്കുറവ്; ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍


നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണസംവിധാനങ്ങളും തമ്മില്‍ ആവശ്യമായ ഏകോപനം ഇല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പം താന്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, എന്നാല്‍ ആരോഗ്യ മന്ത്രിയുടെ പ്രതികരണം യുക്തിസഹമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിപ വ്യാപനം ഉണ്ടായപ്പോള്‍ ആരോഗ്യ മന്ത്രിമാര്‍ നേരിട്ട് ബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസം കഴിഞ്ഞിട്ടും മുന്‍കാലങ്ങളില്‍ കണ്ടിരുന്നത്ര ജാഗ്രത ഇപ്പോള്‍ എവിടെയും കാണാനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കണ്‍ട്രോള്‍ റൂമുകളില്‍ ജനപ്രതിനിധികള്‍ അകന്നു നില്‍ക്കേണ്ടവരാണെന്ന തരത്തിലുള്ള സമീപനമാണ് നിലവിലുള്ളതെന്ന് ആരോപിച്ച അദ്ദേഹം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

സിസ്റ്റത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള ഉദ്യോഗസ്ഥരെ ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ മാറ്റുന്നത് സാധാരണയായി പ്രതീക്ഷിക്കപ്പെടുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍ക്ക് പിന്തുണ നല്‍കാതിരുന്നതിനെ സിസ്റ്റത്തോടുള്ള നിസ്സഹകരണമായി ചിത്രീകരിക്കുകയാണെന്ന് ആരോഗ്യ മന്ത്രിക്കെതിരെ അദ്ദേഹം കുറ്റപ്പെടുത്തി.

സുതാര്യമായ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന സംശയവും പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന തസ്തികകളുമായി ബന്ധപ്പെട്ട പഴയ രീതികള്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണോ ഇതെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment