by webdesk1 on | 20-09-2024 07:46:39
കണ്ണൂര്‍: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിന്റെ അലയൊലികള്‍ 12 വര്‍ഷമായിട്ടും നിലച്ചിട്ടില്ല. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ കേസില്‍നിന്ന് വിടുതല്‍ നേടാനുള്ള സി.പി.എം. നേതാക്കളായ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും ഹര്‍ജി കോടതി തള്ളിയതോടെ വീണ്ടും വിഷയം ചര്‍ച്ചയായിരിക്കുകയാണ്.
എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ എന്നറിയപ്പെടുന്ന കീഴറയില്‍ അബ്ദുള്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കണ്ണൂര്‍ കണ്ണപുരത്തിന് സമീപം കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സക്കറിയയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം ചെറുകുന്ന് കീഴറയിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ടശേഷം പി.ജയരാജനും ടി.വി.രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്െവച്ചാണ് കൊലപാതകത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2012 മാര്‍ച്ച് 22 ന് 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തും വാടി രവിയുടെ മകന് ബിജുമോനും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. മേയ് 26ന് ഗൂഢാലോചനയിലെ പ്രധാന പങ്കാളി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു. ജൂണ്‍ 12 ന് ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ ചോദ്യംചെയ്തു. പിന്നീച് 34 പേരെക്കൂടി കേസില്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക നീട്ടി. ജൂലായ് അഞ്ചിന് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗവും മൊറാഴ ലോക്കല്‍ കമ്മിറ്റിയംഗവുമായ എ.വി. ബാബുവിനെ അറസ്റ്റ്ചെയ്തു. ജൂലായ് 20ന് ടി.വി. രാജേഷിനെ ചോദ്യംചെയ്തെങ്കിലും അറസ്റ്റുണ്ടായില്ല. എന്നാല്‍ ഓഗസ്റ്റ് 1ന് പി.ജയരാജനെ കേസില്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വീണ്ടും അരിയില്‍ ഷുക്കൂര്‍ വധക്കേസ് ചര്‍ച്ചയായിരുന്നു. കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകന് ടി.പി.ഹരീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കല്‍-വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കെ-ഇനം മൂല്യവർധിത ഉത്പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്പന്നങ്ങൾക്ക് ബദലാകുമെന്ന് മന്ത്രി എം. ബി. രാജേഷ്
ഓപ്പറേഷന് ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള 9000 രൂപ ധനസഹായം നിര്‍ത്തിയതായി പരാതി
അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്