by webdesk1 on | 14-09-2024 01:09:15 Last Updated by webdesk1
തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതലയിലേക്ക് ആരു വരുമെന്ന ചര്‍ച്ചകള്‍ സി.പി.എം ക്യാമ്പുകളില്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ നിന്ന് ആരെയെങ്കിലും പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം നടത്തുന്നതെന്നാണ് സൂചന.
അങ്ങനെയെങ്കില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബിക്കോ, എ.വിജയരാഘവനോ, എസ്.രാമചന്ദ്രന്പിള്ളയ്ക്കോ സാധ്യത വന്നേക്കും. ഏറെക്കാലമായി ഡെല്‍ഹി കേന്ദ്രമാക്കി പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന എം.എ. ബേബിക്കാകും സാധ്യത കൂടുതല്‍. അതോ കേരളത്തിന് പുറത്തുള്ള ആര്ക്കെങ്കിലുമായിരിക്കുമോ എന്നതു സംബന്ധിച്ചും ഇന്ന് ചേരുന്ന സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ പ്രാഥമിക ധാരണയില്‍ എത്തിയേക്കും.
യെച്ചൂരിയുടെ ഭൗതികദേഹം എയിംസിന് പഠനത്തിനായി കൈമാറിയതിന് ശേഷമായിരിക്കും പിബി ചേരുക. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഡെല്ഹിയിലുണ്ട്്. അടുത്ത ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്. അതുവരെ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും മുതിര്‍ന്ന നേതാവിനു ചുമതല നല്‍കാനാണ് സാധ്യത. പി.ബിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് 27 ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം മുന്നില്‍ നില്ക്കുന്നതിനാല് മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ടിനെ താല്കാലിക ചുമതല ഏല്‍പ്പിക്കുന്നതും പരിഗണനയിലുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വനിതാ നേതാവ് എന്നത് പരിഗണിച്ച് ബൃന്ദ കാരാട്ടിന് ചുമതല നല്‍കണമെന്ന വാദവും പ്രബലമാണ്. അതല്ല മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ ബേബിക്കും ആന്ധ്രയില്‍ നിന്നുള്ള ബി.വി രാഘവലുവിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എഴുപത്തിയഞ്ച് വയസിനു മുകളിലുള്ളവര്‍ പി.ബിയില്‍ വേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി പിന്തുടരുന്ന മാനദണ്ഡം. അതുകൊണ്ട് മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കുകയാണെങ്കില്‍ ബൃന്ദ പരിഗണിക്കപ്പെട്ടേക്കില്ല. മാനദണ്ഡം കര്‍ശനമായി പാലിച്ചാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവര്‍ പി.ബിയില്‍ നിന്നു പുറത്താവും. അതേസമയം ഏതെങ്കിലും നേതാവിന് ഇളവ് നല്‍കണമോയെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് തീരുമാനിക്കാം.
രാഘവുലുവിനും ബേബിക്കുമൊപ്പം ബംഗാളില്‍ നിന്നുള്ള നീലോത്പല്‍ ബസുവും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. പക്ഷെ ജനറല്‍ സെക്രട്ടറി പദം കേരളത്തിന് കിട്ടുന്നതിനായി സംസ്ഥാന നേതൃത്വം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിവരം. എങ്കില്‍ എ.വിജയരാഘവനും എസ.രാമചന്ദ്രന്‍പിള്ളയും സാധ്യത പട്ടികയിലേക്ക് വരും. ഇരുവരമല്ലാതെ അപ്രതീക്ഷിത പേരുകള്‍ക്കും സാധ്യത തള്ളിക്കളയാനാകില്ല.
സഖ്യകക്ഷി രാഷ്ട്രീയത്തിന് ദേശീയ തലത്തില്‍ പ്രധാന്യമേറുന്നത് കണക്കിലെടുത്ത് ബി.ജെ.പി ഇതര കക്ഷികളിലെ നേതാക്കളുമായുള്ള ബന്ധം പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായ ഘടകമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇത് രാഘവുലുവിന് സാധ്യത കൂട്ടുന്നുണ്ട്. എങ്ങനെയായാലും പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരള ഘടകത്തിന്റെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.
ശബരിമല സ്വര്‍ണക്കൊള്ള: കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കെ-ഇനം മൂല്യവർധിത ഉത്പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉത്പന്നങ്ങൾക്ക് ബദലാകുമെന്ന് മന്ത്രി എം. ബി. രാജേഷ്
ഓപ്പറേഷന് ഷോര്‍ട്ട് സര്‍ക്യൂട്ട്: KSEB ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള 9000 രൂപ ധനസഹായം നിര്‍ത്തിയതായി പരാതി
അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിര്‍ണായകം, ജാമ്യഹരജിയില്‍ വിധി ഇന്ന്
മലപ്പുറത്ത് ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്