News International

അമേരിക്കയുടെ പരമോന്നത ബഹുമതി മെസിക്ക്: പട്ടികയില്‍ 19 പേര്‍; മോദിയുടെ കടുത്ത വിമര്‍ശകനായ ജോര്‍ജ് സോറോസും പുരസ്‌കാര പട്ടികയില്‍

Axenews | അമേരിക്കയുടെ പരമോന്നത ബഹുമതി മെസിക്ക്: പട്ടികയില്‍ 19 പേര്‍; മോദിയുടെ കടുത്ത വിമര്‍ശകനായ ജോര്‍ജ് സോറോസും പുരസ്‌കാര പട്ടികയില്‍

by webdesk1 on | 05-01-2025 08:03:31

Share: Share on WhatsApp Visits: 84


അമേരിക്കയുടെ പരമോന്നത ബഹുമതി മെസിക്ക്: പട്ടികയില്‍ 19 പേര്‍; മോദിയുടെ കടുത്ത വിമര്‍ശകനായ ജോര്‍ജ് സോറോസും പുരസ്‌കാര പട്ടികയില്‍


വാഷിങ്ടന്‍: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഫുട്‌ബോള്‍ ഇതാഹാസം ലയണല്‍ മെസിക്ക്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച 19 വ്യക്തികളുടെ പട്ടികയില്‍ കായിക മേഖലയില്‍ നിന്ന് മെസിയുടെ പേരാണുള്ളത്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവരും പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയിലാണ് മെസി കളിക്കുന്നത്. മിയാമിയില്‍ മെസിക്ക് സ്വന്തമായി വീടും ഉണ്ട്. കൂടുതല്‍ സമയവും മെസിയും കുടുംബവും ചിലവഴിക്കുന്നത് ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ കോമ്പസ് ലെയ്നിലുള്ള ബേ കോളനിയിലെ ഈ വീട്ടിലാണ്. രാജ്യാന്തര മത്സരങ്ങള്‍ക്കു വേണ്ടിയുള്ള പരിശീലനത്തിനും മറ്റുമാണ് അര്‍ജന്റീനയിലേക്കും ബാഴ്‌സലോണയിലെ വീട്ടിലേക്കും പോകാറുള്ളത്.

തിനിനി മറ്റൊരു ക്ലബിലേക്ക് പോകില്ലെന്നും കരിയര്‍ അവസാനിക്കുന്നതു വരെ ഇന്റര്‍മിയാമിയില്‍ തുടരുമെന്നും മെസി വ്യക്തമാക്കിയിരുന്നു. പ്രീമിയര്‍ ലീഗിലേയും ലാലീഗയിലേയും പ്രമുഖ ടീമുകള്‍ ഇപ്പോഴും മെസിക്കായി കാത്തിരിക്കുന്നുണ്ട്. സൗദി ലീഗില്‍ നിന്ന് വന്ന വലിയ ഓഫര്‍ നിരസിച്ചാണ് മെസി, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിച്ചത്.

ബാഴ്‌സലോണയില്‍ ഒപ്പം കളിച്ചിരുന്ന യൂറോഗ്വന്‍ താരം ലൂയിസ് സുവാരസ്, സ്പാനിഷ് താരങ്ങളായ ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് എന്നിവരെയും മെസി ഇന്റര്‍ മിയാമിയിലേക്ക് കൊണ്ടുവന്നിരുന്നു. മെസി വന്നതിന് ശേഷം സൂക്കര്‍ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 74 പോയിന്റുമായി ഒന്നാമതാണ് ഇന്റര്‍ മിയാമിയുടെ സ്ഥാനം.

മെസിയെ കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിനും അവാര്‍ഡ് ലഭിക്കും. പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമര്‍, അറ്റോര്‍ണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് കെന്നഡി, പാചക വിദഗ്ധന്‍ ജോസ് ആന്‍ഡ്രസ്, എയ്ഡ്സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കല്‍ ജെ. ഫോക്‌സ് ഉള്‍പ്പെടെയുള്ളവരും പുരസ്‌കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്. വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കും.



Share:

Search

Recent News
Popular News
Top Trending


Leave a Comment