by webdesk2 on | 24-02-2026 07:34:06 Last Updated by webdesk2
കോഴിക്കോട്: വലിയങ്ങാടിയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ കെട്ടിടം അപകടാവസ്ഥയിലാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 60 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുനീക്കാന്‍ 2022-ല്‍ തന്നെ കോര്പറേഷന് നിര്‍ദേശം നല്‍കിയിരുന്നു. പഴയ പാസ്പോര്‍ട്ട് ഓഫീസ് ഉള്‍പ്പെടെ 16 കെട്ടിടങ്ങള്‍ നീക്കം ചെയ്യാനായിരുന്നു അന്നത്തെ തീരുമാനം. തുടര്‍ന്ന് 2024-ല്‍ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്.
കെട്ടിടം അപകടാവസ്ഥയിലാണെന്നും അവിടെ സ്ഥാപനങ്ങള്‍ തുടരുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണി ആണെന്നും നഗരസഭയുടെ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയില്‍ നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. കോര്പറേഷന് എഞ്ചിനീയറിങ് വിഭാഗത്തിന്റെ പരിശോധനാ വിവരങ്ങളും കൗണ്‍സിലില്‍ വെച്ച നിര്‍ണ്ണായക രേഖകളും ഈ വീഴ്ചയെ ശരിവെക്കുന്നതാണ്. സംഭവത്തില്‍ കോര്പറേഷന് എന്‍ജിനീയറിങ് വിഭാഗം ഇന്ന് ആഭ്യന്തര അന്വേഷണം ആരംഭിക്കും.
അതേസമയം, സംഭവത്തില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും വ്യാപാരികളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ഫാത്തിമ തഹ്ലിയ ആരോപിച്ചു. ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൗണ്‍സിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്റഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി അത്തോളിയില്‍ ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയത്തില്‍ കോര്‍പറേഷന്റെ വിശദീകരണം നല്‍കാനായി മേയര്‍ ഒ. സദാശിവം ഇന്ന് മാധ്യമങ്ങളെ കാണും.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിൽ
കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
വലിയങ്ങാടി അപകടത്തിന് കാരണം കോര്‍പറേഷന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്