by webdesk2 on | 10-01-2026 06:56:27 Last Updated by webdesk2
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാകുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി നടപ്പിലാക്കിയ മൂന്ന് ടേം നിബന്ധന ഇക്കുറി കര്‍ശനമാക്കിയാല്‍ നിലവിലെ എട്ട് പ്രമുഖ എംഎല്‍എമാര്‍ക്ക് അത് തിരിച്ചടിയായേക്കും. 15 വര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കിയ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരടക്കമുള്ള എട്ടുപേരുടെ കാര്യത്തിലാണ് ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്.
കഴിഞ്ഞ തവണ തന്നെ ഇളവ് നല്കി മത്സരിപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.കെ. മുനീര്‍ എന്നിവര്‍ക്ക് ഇക്കുറിയും ഇളവ് ലഭിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. വേങ്ങരയില്‍ നിന്നുള്ള എംഎല്‍എയായ കുഞ്ഞാലിക്കുട്ടി ഇതുവരെ എട്ട് തവണ നിയമസഭയിലും രണ്ട് തവണ ലോക്സഭയിലുമെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ലീഗിന് പ്രായോഗികമല്ലാത്തതിനാല്‍, അദ്ദേഹം ഇക്കുറിയും പാര്‍ട്ടിയെ നയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചുതവണ എംഎല്‍എയായ ഡോ. എം.കെ. മുനീറിന്റെ കാര്യത്തിലും ഇളവ് നല്കാന് സാധ്യതയുണ്ട്. നിലവില്‍ കൊടുവള്ളിയില്‍ നിന്നുള്ള പ്രതിനിധിയായ മുനീര്‍ ഇക്കുറി കോഴിക്കോട് സൗത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്നും സൂചനകളുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം, കഴിഞ്ഞ തവണ തിരൂരങ്ങാടിയില്‍ നിന്ന് വിജയിച്ച കെ.പി.എ. മജീദ് പുതുതലമുറയ്ക്കായി വഴിമാറിക്കൊടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ലീഗ് പാളയത്തില്‍ നിന്നുള്ള വിവരം.
തുടര്‍ച്ചയായി ഒരേ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന പി. ഉബൈദുള്ള (മലപ്പുറം), പി.കെ. ബഷീര്‍ (ഏറനാട്), എന്‍. ഷംസുദ്ദീന് (മണ്ണാര്‍ക്കാട്), എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട്) എന്നിവര്‍ക്കും മൂന്ന് ടേം നിബന്ധന വലിയ വെല്ലുവിളിയാണ്. ഇടതുസ്വതന്ത്രനായി രണ്ടുതവണയും ലീഗിലെത്തിയ ശേഷം മൂന്നുതവണയും നിയമസഭാംഗമായ മഞ്ഞളാംകുഴി അലിയുടെ കാര്യത്തിലും പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. അനുഭവസമ്പന്നരെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തില്ലെന്നും രണ്ടോ മൂന്നോ പേര്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നുമാണ് സാദിഖലി തങ്ങള്‍ നല്കുന്ന സൂചന.
പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് തന്നെ പരിചയസമ്പന്നരായ നേതാക്കളെ കൂടെനിര്‍ത്താനാണ് ലീഗ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ പാണക്കാട് നടക്കുന്ന ഉന്നതതല യോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായേക്കും.
തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ സംശയം; രാജീവ് ചന്ദ്രശേഖര്‍
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയെ സമീപിച്ചു
കലോത്സവ വേദികളുടെ പേരിലെ വിവാദം; താമര ഉള്‍പ്പെടുത്തി പരിഹാരം
തന്ത്രിയുടെ അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി; മന്ത്രിമാരെ രക്ഷിക്കാനാണോ നടപടി എന്ന് സന്ദീപ് വചസ്പതി
കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും
ബി ജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി
ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; മൂന്നു ടേം കുരുക്കില്‍ എട്ട് എംഎല്‍എമാര്‍
കേരളത്തില്‍ തനിച്ച് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി; സംസ്ഥാനനേതാക്കള്‍ കെജ്രിവാളിനെ കണ്ടു
സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയില്‍ വാങ്ങും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്