News India

ശത്രുവിമാനങ്ങള്‍ രാജ്യത്ത് കടക്കാന്‍ ഇനിയൊന്ന് ഭയക്കും: കണ്ടുപിടിക്കാന്‍ പുതിയ റഡാര്‍ കണ്ണുകള്‍ തുറന്നു; അഭിമാന നേട്ടവുമായി രാജ്യം

Axenews | ശത്രുവിമാനങ്ങള്‍ രാജ്യത്ത് കടക്കാന്‍ ഇനിയൊന്ന് ഭയക്കും: കണ്ടുപിടിക്കാന്‍ പുതിയ റഡാര്‍ കണ്ണുകള്‍ തുറന്നു; അഭിമാന നേട്ടവുമായി രാജ്യം

by webdesk1 on | 30-01-2025 08:10:57

Share: Share on WhatsApp Visits: 50


ശത്രുവിമാനങ്ങള്‍ രാജ്യത്ത് കടക്കാന്‍ ഇനിയൊന്ന് ഭയക്കും: കണ്ടുപിടിക്കാന്‍ പുതിയ റഡാര്‍ കണ്ണുകള്‍ തുറന്നു; അഭിമാന നേട്ടവുമായി രാജ്യം


ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് അഭിമാന നേട്ടവുമായി രാജ്യം. റഡാറുകളുടെ കണ്ണ് വെട്ടിച്ച് പായുന്ന സ്റ്റെല്‍ത്ത് യുദ്ധ വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്ന ന്യൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പ്രതിരോധ രംഗത്ത് വലിയ നേട്ടമായി കാണുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേയുള്ളൂ.

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ ഗവേഷണ വികസന വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) ഇലക്ട്രാണിക്‌സ് ആന്‍ഡ് റഡാര്‍ ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബെല്‍) സംയുക്തമായാണ് റഡാര്‍ വികസിപ്പിച്ചത്.

ബെലിന്റെ ഗാസിയാബാദിലെ കേന്ദ്രത്തിലാണ് റഡാര്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയുടെ മികവ് വ്യക്തമാക്കുന്ന പുതിയ റഡാര്‍ സംവിധാനം ബംഗളൂരുവിലെ എയ്‌റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കും. സാധാരണ റഡാറുകളെ അപേക്ഷിച്ച് ഹൈ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന റഡാറാണിത്.

വെരി ഹൈ ഫ്രീക്വന്‍സി റഡാര്‍ (വി.എച്ച്.എഫ്) ആണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. വളരെ ദൂരെ നിന്നുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ ഇവയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും. റഡാര്‍ ക്രോസ് സെക്ഷന്‍ വളരെ കുറവുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ തിരിച്ചറിയാനും അവയെ ലക്ഷ്യമിടാനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയത്.

റഡാറിന്റെ അവതരണ വേളയില്‍ ഇത് വ്യക്തമാക്കുന്ന ചെറിയ അവതരണവും സംഘം നടത്തിയിരുന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. നിലവില്‍ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താനുള്ള റഡാര്‍ സാങ്കേതിക വിദ്യയുള്ളൂ.

ഹൈ ഫ്രീക്വന്‍സി റഡാറുകള്‍ക്ക് സ്റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുമെങ്കിലും അവയെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈല്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഭൂരിഭാഗം രാജ്യങ്ങള്‍ക്കുമില്ല. എന്നാല്‍ ഇന്ത്യയുടെ പുതിയ റഡാറിന് ഈ രണ്ട് ശേഷികളുമുണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയ്ക്ക് സ്വന്തമായി സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധ വിമാനമുണ്ട്. ഇവ പാകിസ്ഥാന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ റഡാര്‍ സംവിധാനം വളരെ നിര്‍ണായകമാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment