by webdesk2 on | 17-06-2026 08:36:39 Last Updated by webdesk2
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം നേതൃത്വത്തിനും മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനുമെതിരെ പാര്‍ട്ടിയിലും പോഷക സംഘടനകളിലും രൂക്ഷവിമര്‍ശനം. പത്തനംതിട്ടയില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിലാണ് പിണറായി വിജയന്റെ ശൈലിക്കെതിരെ പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പിണറായി വിജയന് നടത്തിയ വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്ന് തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. ഒരു ജനനേതാവിന് ചേര്‍ന്ന ശൈലിയല്ല ഇതെന്നും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, പിണറായിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇനി ഡി.വൈ.എഫ്.ഐയില്‍ നിന്ന് തന്നോട് കടക്ക് പുറത്ത് എന്ന് പറയരുതെന്നും പ്രതിനിധി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ നിന്നുതന്നെ നേതൃത്വത്തിനെതിരെ ഉയരുന്ന വലിയ അതൃപ്തിയുടെ പ്രതിഫലനമാണ് പത്തനംതിട്ടയില്‍ കണ്ടത്.
അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ആത്മവിമര്‍ശനവുമായി സി.പി.ഐ.എം മുതിര്‍ന്ന നേതാക്കളായ എം.എ ബേബിയും മുന്‍ മന്ത്രി പി. രാജീവും രംഗത്തെത്തി. മലപ്പുറത്ത് നടന്ന ഇ.എം.എസിന്റെ ലോകം സെമിനാറിലായിരുന്നു നേതാക്കളുടെ തുറന്നുപറച്ചില്‍. എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന തരത്തിലുള്ള അമിത ആത്മവിശ്വാസം ശരിയായില്ലെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും പി. രാജീവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു എം.എ ബേബിയുടെ പ്രതികരണം. ബന്ധുവായ ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ ആക്രമിക്കാന്‍ എതിരാളികള്‍ക്ക് ആയുധമാകുമെങ്കില് അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവൂ എന്ന് ഓര്‍മ്മിപ്പിച്ച ബേബി, ഇടതുപക്ഷ പ്രവര്‍ത്തകരിലേക്ക് പോലുമറിയാതെ വലതുപക്ഷ സ്വാധീനം നുഴഞ്ഞുകയറുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആര്.എസ്.എസിന്റെ നുഴഞ്ഞുകയറ്റങ്ങളെ ഗൗരവമായി കാണണമെന്നും മുന്നറിയിപ്പ് നല്കി.
പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം
മാസപ്പടി കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇഡി ചോദ്യം ചെയ്തേക്കും
വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ഡിവൈഎഫ്ഐ
ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി
ശബരിമല വിഷയത്തിലും വീഴ്ച; പി. രാജീവ്
ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ നിറവ്യത്യാസം
സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷ നടത്തിപ്പ് താറുമാറായി; സാങ്കേതിക തകരാറില്‍ രണ്ടുദിവസമായി പരീക്ഷകള്‍ മുടങ്ങി
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി
കഫ് സിറപ്പുകള്‍ ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം; കേന്ദ്രത്തിന്റെ ഉത്തരവ്
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞ് പി രാജീവ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്