by webdesk2 on | 20-05-2026 08:02:46
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായും ലഹരി മാഫിയകളുമായും അടുത്ത ബന്ധമുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കേസില്‍ പിടിയിലായ മുഖ്യസൂത്രധാരിയും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ മോഡല്‍ അലീന ഏബ്രഹാം, ഗുരുവായൂര്‍ സ്വദേശി ടോയ്സി സിന്ധു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ഇവര്‍ക്ക് ഗുണ്ടാസംഘങ്ങള്‍ നല്കിയ ഒത്താശകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫാഷന്‍ ഷോകളില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേന പ്രമുഖ സെലിബ്രിറ്റികളെപ്പോലും ഉപയോഗിച്ച് പരസ്യം നല്‍കിയാണ് അലീന ഏബ്രഹാമിന്റെ നേതൃത്വത്തില്‍ യുവതികളെ വലയിലാക്കിയിരുന്നത്. തുടര്‍ന്ന് പ്രതിയായ സിന്ധു വഴിയാണ് പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തിയിരുന്നത്. ദുബായില്‍ എത്തിച്ച യുവതികള്‍ക്ക് അവിടെവെച്ച് സമാനതകളില്ലാത്ത ക്രൂരപീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ബലമായി മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയും, ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പലര്‍ക്കും മുന്പില് യുവതികളെ കാഴ്ചവെച്ചിരുന്നത്.
തിരിച്ചുവരാന്‍ ശ്രമിച്ച ഇരകളുടെ വീട്ടുകാരിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്നും കുട്ടികളെ കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ ഒരു യുവതി നല്കിയ പരാതിയില്‍ പറയുന്നു. കേസില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരെക്കൂടി ഉടന്‍ തന്നെ വലയിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനിടെ, മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് അലീന, മഞ്ജിമ എന്നിവരുള്‍പ്പെടെ മൂന്നു പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങി പീഡനം നടന്ന ദുബായിലെ കേന്ദ്രങ്ങളെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വന്സ്രാവുകളെക്കുറിച്ചും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
മോഡലിങ്ങിന്റെ മറവില്‍ പീഡനം: പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ്
രാജ്യത്ത് ഇന്ധന വില വര്‍ധിക്കും; സൂചന നല്കി പെട്രോളിയം മന്ത്രാലയം
മൂന്നാം നാളും വകുപ്പില്ലാതെ മന്ത്രിമാര്‍; ഫിഷറീസ്, ആരോഗ്യം വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു
വിമര്‍ശനങ്ങള്‍ സ്വാഭാവികം; എം സ്വരാജ്
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ കലഹം രൂക്ഷം; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം
ആലപ്പുഴ സിപിഐഎമ്മില്‍ ഭിന്നത രൂക്ഷം; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം
കെഎസ്ആര്‍ടിസി സൗജന്യ യാത്ര പ്രഖ്യാപനത്തെ പരിഹസിച്ച് എം എം മണി
വകുപ്പ് വിഭജനത്തില്‍ താമസം; ഇന്ന് വിജ്ഞാപനം വരുമെന്ന് കെ മുരളീധരന്
പൊതുയിടങ്ങളിലെ തെരുവുനായപ്രശ്നം; മൃഗസ്നേഹികളുടെ ഹർജി തള്ളി സുപ്രീംകോടതി
ഫാഷന്‍ ഷോയുടെ മറവില്‍ ദുബൈയിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്