News Kerala

വെഞ്ഞാറാമൂട് കൂട്ടക്കൊലപാതകം: അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യായിരുന്നുവെന്ന് അഫാന്‍

Axenews | വെഞ്ഞാറാമൂട് കൂട്ടക്കൊലപാതകം: അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യായിരുന്നുവെന്ന് അഫാന്‍

by webdesk3 on | 23-03-2025 11:00:32 Last Updated by webdesk3

Share: Share on WhatsApp Visits: 47


 വെഞ്ഞാറാമൂട് കൂട്ടക്കൊലപാതകം: അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യായിരുന്നുവെന്ന് അഫാന്‍



വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നാലെ പ്രധാന കാരണം പ്രതിക്കും കുടുംബത്തിനും ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യത തന്നെയെന്ന് വ്യക്തമാക്കി പോലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി എന്നും പോലീസ് വ്യക്തമാക്കുന്നു. 

അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ  എല്ലാം തകര്‍ത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിന്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്നായിരുന്നു അഫാന്‍ മറുപടി നല്‍കിയത്

അതേസമയം ജയിലില്‍ പ്രതി നല്ല നടപ്പാണെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആത്മഹത്യ പ്രവണതയുള്ളതിനാല്‍ പ്രത്യേക നിരക്ഷണത്തിലായിരുന്നു അഫാന്‍. എന്നാല്‍ നിലവില്‍ അഫാനെ പാര്‍പ്പ്രിച്ചിരിക്കുന്ന പ്രത്യേക ബ്ലോക്കിലെ നിരീക്ഷണം തുടരാന്‍ തന്നെയാണ് തീരുമാനം. 

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.






Share:

Search

Recent News
Popular News
Top Trending


Leave a Comment