News International

സാങ്കേതിക മേഖലയില്‍ അമേരിക്കയുടെ ആധിപത്യം തകര്‍ന്നു വീഴുകയാണോ? അപായമണി മുഴക്കി ഡീപ്‌സീക്; സിലിക്കണ്‍വാലിയില്‍ ആശങ്ക

Axenews | സാങ്കേതിക മേഖലയില്‍ അമേരിക്കയുടെ ആധിപത്യം തകര്‍ന്നു വീഴുകയാണോ? അപായമണി മുഴക്കി ഡീപ്‌സീക്; സിലിക്കണ്‍വാലിയില്‍ ആശങ്ക

by webdesk1 on | 28-01-2025 12:41:11

Share: Share on WhatsApp Visits: 54


സാങ്കേതിക മേഖലയില്‍ അമേരിക്കയുടെ ആധിപത്യം തകര്‍ന്നു വീഴുകയാണോ? അപായമണി മുഴക്കി ഡീപ്‌സീക്; സിലിക്കണ്‍വാലിയില്‍ ആശങ്ക


ന്യൂയോര്‍ക്ക്: വിവരസാങ്കേതിക രംഗത്ത് അമേരിക്കയുടെ കിരീടം ഇളവി വീഴുന്നതിന്റെ സൂചനകളാണ് അടുത്തിടെയായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ചൈനീസ് ടെക്‌നോളജീസ് മേഖലയില്‍. മൊബൈല്‍ ഫോണുകളുടെ ചിപ്പുകളില്‍ തുടങ്ങി സാങ്കേതിക രംഗത്ത് ചൈന അമേരിക്കയ്ക്കുമേല്‍ അധിപത്യ ശക്തിയായി വളര്‍ന്നിരിക്കുകയാണ്. അമേരക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് അധികാരം ഏറ്റതിന് ശേഷം നടത്തിയ ചില തീരുമാനങ്ങളും കൂട്ടുകെട്ടുകളുമൊക്കെ സാങ്കേതിക രംഗത്തെ ചൈനയുടെ ഈ ആധിപത്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. പക്ഷെ ട്രംപ് അധികാരമേറ്റ് 10 ദിവസം തികയും മുന്‍പ് തന്നെ എട്ടിന്റെ പണിയാണ് അമേരിക്കയ്ക്ക് ചൈന കൊടുത്തത്.

ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് മടങ്ങിവന്ന ശേഷം സ്വീകരിച്ച തീരുമാനങ്ങളിലൊന്നായിരുന്നു ചൈനീസ് കമ്പനിയായ ടിക് ടോക്കിനെതിരെ സ്വീകരിച്ച നടപടി. ഇതിനു പിന്നാലെയാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് എഐ അധിഷ്ഠിത ആപ്ലിക്കേഷനായ ഡീപ്‌സീക് ചൈന അവതരിപ്പിച്ചത്. വെറും രണ്ട് മാസംകൊണ്ട് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അമേരിക്കയുടെ ചാറ്റ് ജിപിടിയേയും മൈക്രോസോഫ്റ്റിന്റെ ജെമിനയുമൊക്കെ പിന്നിലാക്കി. എഐയില്‍ യുഎസ് നിലനിര്‍ത്തിയിരുന്ന ആധിപത്യമാണ് ഇതോടെ ചൈനീസ് ചാറ്റ് ബോട്ട് തകര്‍ത്തിരിക്കുന്നത്.

പ്ലേ സ്റ്റോറിലും ആപ്പില്‍ സ്റ്റോറിലുമെല്ലാം ടോപ്‌റേറ്റഡ് ആപ്പായി ഡീപ്‌സീക് മാറി കഴിഞ്ഞു. പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്നതാണ് ആളുകളെ കുടുതലായി ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം. മാത്രമല്ല മറ്റ് എ.ഐ ആപ്ലിക്കേഷനുകളേക്കാള്‍ കാര്യക്ഷമതയോടെ പ്രതികരിക്കുന്നു എന്നതും ഡീപ്‌സീക്കിന്റെ മികവായി സാങ്കേതിക ലോകം വിലയിരുത്തുന്നു.

ഭാരിച്ച നിര്‍മാണ ചിലവാണ് ചൈന ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്ക നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ചാറ്റ് ജിപിടിയുടെ വികസിപ്പിച്ചെടുക്കുന്നതില്‍ നൂറു മില്യന്‍ ഡോളറിന്റെ സാമ്പത്തിക ചിലവുണ്ടായെങ്കില്‍ ഡീപ്‌സീക് ന് ചിലവഴിച്ചത് അഞ്ച് മില്യന്‍ ഡോളറെന്നാണ് പുറത്തുവരുന്ന കണക്ക്. അമേരിക്ക ഈ കണക്ക് തള്ളിപ്പറയുന്നുണ്ടെങ്കിലും കുറഞ്ഞ ചിലവില്‍ അമേരക്കന്‍ ഉല്‍പ്പന്നങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക മികവോടെയോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ലോകത്തെ ഞെട്ടിച്ചിട്ടുള്ളവരാണ് ചൈന.  

ചൈനീസ് എ.ഐ ചാറ്റ്‌ബോട്ടായ ഡീപ്‌സീക് അപായമണിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. ഡീപ്‌സീക്കിന്റെ സ്വീകാര്യത യു.എസ് ഓഹരിവിരണിയില്‍ അമേരിക്കന്‍ ടെക് ഭീമന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്‍വിഡിയ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയുള്‍പ്പെടെ യു.എസിലെ എ.ഐയുമായി ബന്ധപ്പെട്ട പ്രധാന കമ്പനികളുടെയെല്ലാം ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ചൈനീസ് കമ്പനികള്‍ കുറഞ്ഞ ചെലവില്‍ എഐ വികസിപ്പിക്കുന്നുവെന്നത് മികച്ച കാര്യം തന്നെയാണെങ്കിലും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താന്‍ സിലിക്കണ്‍വാലിയെ ഇത് പ്രേരിപ്പിക്കുമെന്നതിനാല്‍ ഇപ്പോഴത്തെ ആഘാതം പോസിറ്റാവായെടുക്കാമെന്നും ട്രംപ് പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment