Views Politics

ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സംഖ്യം പിളരുമോ? നേര്‍ക്കു നേര്‍ കോണ്‍ഗ്രസും ആംആദ്മിയും; ഇന്ത്യാ മുന്നണിയില്‍ പിടിമുറുക്കി പുതിയ രാഷ്ട്രീയ ശക്തികള്‍

Axenews | ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സംഖ്യം പിളരുമോ? നേര്‍ക്കു നേര്‍ കോണ്‍ഗ്രസും ആംആദ്മിയും; ഇന്ത്യാ മുന്നണിയില്‍ പിടിമുറുക്കി പുതിയ രാഷ്ട്രീയ ശക്തികള്‍

by webdesk1 on | 28-12-2024 11:38:17 Last Updated by webdesk1

Share: Share on WhatsApp Visits: 55


ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സംഖ്യം പിളരുമോ? നേര്‍ക്കു നേര്‍ കോണ്‍ഗ്രസും ആംആദ്മിയും; ഇന്ത്യാ മുന്നണിയില്‍ പിടിമുറുക്കി പുതിയ രാഷ്ട്രീയ ശക്തികള്‍



ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ തിരഞ്ഞെടുപ്പിനുള്ള യുദ്ധക്കളങ്ങള്‍ ചൂടുപിടിച്ചുകഴിഞ്ഞു. നേരിട്ടുള്ള ഏറ്റുമുട്ടലിന് മുന്‍പുള്ള വെല്ലുവിളികളും വാഗ്വാദങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ സര്‍ജിക്കല്‍ സ്ട്രാക്കായി അന്വേഷണ ചുരികയേറുമുണ്ട്.

ഭരണമുന്നണിയെ താഴേയിറക്കി തലസ്ഥാനത്തിന്റെ ഭരണം കൈയ്യടക്കാനാണ് ബി.ജെ.പിയുടെ പരിശ്രമം. കോണ്‍ഗ്രസും ഒട്ടും പിന്നോട്ടല്ല. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ തങ്ങളാല്‍ കഴിയുന്നത് അവരും ചെയ്യുന്നുണ്ട്. എന്നാല്‍ ആര് ആര്‍ക്കെതിരെ മത്സരിക്കുന്നു എന്ന ചോദ്യം വലിയ ആശയക്കുഴപ്പത്തിലേക്കാാണ് ഡല്‍ഹി രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ബി.ജെ.പിയെ താഴെയിറക്കാനായി രൂപം നല്‍കിയ ഇന്ത്യമുന്നണിയിലെ സഖ്യ കക്ഷികളാണ് ആംആദ്മിയും കോണ്‍ഗ്രസും. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പോലെ ഡല്‍ഹിയില്‍ ഇന്ത്യമുന്നണിയിലുള്ള എ.എ.പിയും കോണ്‍ഗ്രസുമാണ് ഏറ്റുമുട്ടുന്നത്. ദേശീയതലത്തില്‍ ഒരേ മുന്നണിയിലെ രണ്ട് കക്ഷികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ കുറക്കൂടി എളുപ്പമാകും.  

70 സീറ്റുള്ള ഡല്‍ഹി നിയമസഭയില്‍ നിലവില്‍ ഭരണകക്ഷിയായ എഎപിക്ക് 58 സീറ്റുണ്ട്. ബി.ജെ.പിക്ക് ഏഴും. ദീര്‍ഘകാലം ഡെല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലുമില്ല. കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യം നിലവില്‍ രാജ്യതലസ്ഥാനത്ത് ഇല്ലതാനും. എന്നാല്‍ ബി.ജെ.പി നിലവിലുള്ള സീറ്റ് വര്‍ധിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതും.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും നേടി സമ്പൂര്‍ണ ആധിപത്യം നേടിയതിന്റെ ആത്മവിശ്വാസമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇന്ത്യമുന്നണിയുടെ ഭാഗമായി എ.എ.പിയും കോണ്‍ഗ്രസും കൈകോര്‍ത്ത് മത്സരിച്ചിട്ടും ഒരു സീറ്റുപോലും നേടാനായില്ല. മാത്രവുമല്ല മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടിയും കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ തന്നെ ആഴിമതി കേസില്‍ ജയിലില്‍ കഴിയേണ്ടിവന്നതും ബി.ജെ.പി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കും.

ഇതിനിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ക്ഷേമ പദ്ധതികളെ കുറിച്ച് ലെഫ്. ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് വലിയ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസിനെതിരെ മുന്‍ മുഖ്യമന്ത്രി ആഞ്ഞടിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നുകൊണ്ട് എ.എ.പിയെ നേരിടുകയാണെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം.

കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹിളാ സമ്മാന്‍ യോജന അടക്കമുള്ള പദ്ധതികളില്‍ ലെഫ്. ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള എ.എ.പിയുടെ പദ്ധതികള്‍ നിര്‍ത്തലാക്കാനാണ് ഇരു പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ബിജെപിക്ക് നേരിട്ട് പ്രവര്‍ത്തിക്കാനുള്ള ധൈര്യമില്ല. പകരം കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ മുന്‍നിര്‍ത്തി പരാതി നല്‍കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയെ തടയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഇതാദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിലെ സഖ്യ കക്ഷിയായ കോണ്‍ഗ്രസിനെ ബി.ജെ.പിക്കൊപ്പം ചേര്‍ത്ത് കെജ്രിവാള്‍ വിമര്‍ശനം നടത്തുന്നത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment