by webdesk1 on | 01-12-2024 07:41:47 Last Updated by webdesk1
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇന്നലെയുണ്ടായ അപ്രതീക്ഷിത സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ കളം ചൂടുപിടിപ്പിക്കുകയാണ് ആം ആദ്മി പാര്‍ട്ടി (എ.എ.പി) യും ബി.ജെ.പിയും. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ദേഹത്തേക്ക് ഒരു യുവാവ് ദ്രാവകം ഒഴിച്ചതാണ് തലസ്ഥാന നഗരിയില്‍ എതിര്‍രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വാഗ്വാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
സാവിത്രി നഗര്‍ ഏരിയയില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു എ.എ.പി ദേശീയ കണ്‍വീനര്‍ കൂടിയായ കേജ്രിവാളിന്റെ നേര്‍ക്ക് കയ്യേറ്റ ശ്രമം ഉണ്ടായത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ദേഹത്ത് ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. വടംകെട്ടി വേര്‍തിരിച്ചിരുന്ന സുരക്ഷാവലയം ഭേദിച്ച് എത്തിയായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. അശോക് ജാ എന്ന യുവാവാണ് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അശോക് ജാ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടേയുള്ളവര്‍ രംഗത്ത് വന്നു. കെജ്രിവാളിനെ ജീവനോടെ ചുട്ടെരിക്കാന്‍ അക്രമി ആഗ്രഹിച്ചിരുന്നതായി ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജും ആരോപിച്ചു. ഒരാള്‍ അദ്ദേഹത്തിന്റെ നേര്‍ക്ക് സ്പിരിറ്റ് എറിഞ്ഞു. ഞങ്ങള്‍ക്ക് അതിന്റെ മണം കിട്ടി. അദ്ദേഹത്തെ ജീവനോടെ ചുട്ടുകൊല്ലാനുള്ള ശ്രമവും നടന്നു. ഒരു കൈയില്‍ സ്പിരിറ്റും മറുകൈയില്‍ തീപ്പെട്ടിയുമാണ് അയാള്‍ വന്നത്. അദ്ദേഹം എറിഞ്ഞ സ്പിരിറ്റ് കെജ്രിവാളിന്റെ ദേഹത്ത് വീണു. എന്നാല്‍ തീ കൊളുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും എ.എ.പി നേതാവ് അവകാശപ്പെട്ടു.
എന്നാല്‍ എ.എ.പിയുടെ ആരോപണങ്ങള്‍ വെറും നാടകമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതൃത്വം തള്ളുകയാണുണ്ടായത്. ഇത്തരം നാടകങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. പുറത്ത് വരുന്ന വിവരം അനുസരിച്ച്, അത് വെറും വെള്ളമായിരുന്നു. ആ വ്യക്തി അവരുടെ പ്രാദേശിക പ്രവര്‍ത്തകനാണ്. മാത്രവുമല്ല മദ്യലഹരിയിലാണ് ഇയാളെ പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്