by webdesk1 on | 28-11-2024 03:22:32
കൊച്ചി: മൃതസംസ്കാരത്തിലെ നീറുന്ന യാഥാര്‍ഥ്യങ്ങളെ പ്രക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്ന ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതായി അണിയറപ്രവര്‍ത്തകര്‍. മതനിന്ദ നടത്തിയെന്ന ആരോപണത്തത്തുടര്‍ന്ന് ഒരു മതവിഭാഗത്തിലെ തീവ്രചിന്താഗതിക്കാരുടെ എതിര്‍പ്പുകളെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കേണ്ടി വന്നതെന്ന് സംവിധായകന് നവാസ് സുലൈമാന്‍, നിര്‍മാതാവ് നാദിര്‍ ഖാലിദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിത്രം താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പെടുത്തിയ ശേഷം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുമെന്നും ഇരുവരും അറിയിച്ചു.
സണ്ണി വെയ്ന്‍, ലുക്ക്മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവംബര്‍ 22നായിരുന്നു സിനിമ റിലീസ് ചെയ്തത്. മുസ്ലിം മതവിഭാഗത്തിന്റെ സംസ്ക്കാരച്ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളേയും വിശ്വാസങ്ങളേയും മുറിപ്പെടുത്തുന്നതാണെന്ന നിലയില്‍ പല കോണില്‍ നിന്ന് അഭിപ്രായങ്ങളും ഭീഷണികളും ഉണ്ടായെന്നും തുടര്‍ന്നാണ് ചിത്രം തീയറ്ററുകളില്‍ നിന്ന് താല്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞു.
നവാസ് സുലൈമാന്റെ ആദ്യ ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് പ്രേക്ഷകര്‍ പിന്നീട് കടന്നു പോകുന്നത്. ഖബറില്‍ വെച്ചയാള്‍ മരിച്ചിട്ടില്ലെങ്കിലോ? ഖബറില്‍ അയാളെ മണ്ണിട്ടുമൂടിയവര് ആ മണ്ണുമാറ്റിത്തരുമോ. തിരിച്ച് ഖബറില്‍ നിന്ന് ആ ജഡം പുറത്തെടുക്കുമോ? അങ്ങനെ ഉള്ളം പൊള്ളുന്നൊരു കഥാപരിസരമാണ് നവാസ് സുലൈമാന്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രേക്ഷക സമക്ഷം മുന്നോട്ടുവയ്ക്കുന്നത്.
ഖബറിലെ കാഴ്ചകള്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതാണ്. ആ യുവാവിന്റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ നടന്ന കാര്യങ്ങളാണ് ശേഷം കാണുന്നത്. പക്ഷേ അതുവരെ ആ യുവാവ് ആരായിരുന്നു എന്നുള്ളതല്ല, മരണത്തിന് ശേഷം ആ യുവാവ് ആരായി മാറുന്നു എന്ന രീതിയിലേക്കാണ് സിനിമ നീങ്ങുന്നത്.
പലരും പറയാന്‍ മടിക്കുന്നൊരു പ്രമേയത്തെ നൂറുശതമാനം വ്യക്തതതയോടെ ലവലേശം ഭയമില്ലാതെ ജാതി മത ചിന്തകള്‍ക്ക് അതീതമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ലുക്മാന്, സണ്ണി വെയ്ന്‍, ആമിന നിജാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പുതുമ നിറഞ്ഞ പ്രമേയം പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ ഏറ്റെടുത്തതിനിടെയാണ് തീവ്ര മതചിന്ത പുലര്‍ത്തുന്നവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ക്ക് ചിത്രം പിന്‍വലിക്കേണ്ടി വന്നത്.
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്