by webdesk1 on | 15-11-2024 12:19:57
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ കൂടുതല്‍ കര്‍ശന നിയന്ത്രങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തി വയ്ക്കുന്ന രീതിയിലേക്കാണ് സാഹചര്യം മാറുന്നത്. അത്യാവശ്യമല്ലാത്ത ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നോണ്‍-ഇലക്ട്രിക്, നോണ്‍-സിഎന്‍ജി, നോണ്‍-ബിഎസ്-6 ഡീസല്‍ അന്തര്‍സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമേ നാളെ രാവിലെ 8 മണി മുതല്‍ ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ ഫോര്‍ വീലറുകള്‍ ഓടുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും വാണിജ്യ വാഹനങ്ങള്‍ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് വഴി മലിനീകരണം വലിയ തോതില്‍ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
നിലവില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് പുറമേ റോഡുകളില്‍ എപ്പോഴും സ്പ്രിങ്ക്ലര്‍ ഉപയോഗിച്ച് വെള്ളം എത്തിക്കാനും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗതാഗതം ഉച്ചസ്ഥായിയില്‍ ആവുന്ന സമയത്തിന് മുന്‍പ് തന്നെ ഇത് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇതിനൊപ്പം കാറുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ഈ ദിവസങ്ങളില്‍ പരമാവധി പൊതുഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്താനാണ് ജനങ്ങളോട് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
ഈ ആഴ്ച തുടങ്ങിയതിന് ശേഷം ഇവിടുത്തെ വായു ഗുണനിലവാരം മോശം സാഹചര്യത്തിലാണ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ കമ്മീഷന് ഫോര്‍ എയര്‍ ക്വളിറ്റി മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ 3 ഗണത്തില്‍ പെടുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ഡല്‍ഹിയിലെ എക്യുഐ അഥവാ വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ 428 പോയിന്റില്‍ എത്തിയിരുന്നു. ഇത് ജനങ്ങളില്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്. ആകെയുള്ള 39 നിരീക്ഷണ സ്റ്റേഷനുകളില്‍ 32 ഇടത്തും 400 പോയിന്റിന് മുകളിലായിരുന്നു വായു ഗുണനിലവാരം എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്