by webdesk1 on | 27-08-2024 09:12:41
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് സര്വീസിനുപയോഗിച്ചാലും മ്യൂസിയത്തില്‍ വച്ചാലും കോടികള്‍ വരുമാനം കിട്ടുമെന്ന മുന്‍ മന്ത്രി എ.കെ. ബാലന്റെ പ്രതികരണം അറം പറ്റിയപോലെയാണ് നവകേരള ബസിന്റെ ഇപ്പോഴത്തെ അവസ്ഥ. നവകേരള യാത്രയ്ക്ക് ശേഷം ബസിന്റെ ശനിദശ ഇനിയും മാറിയിട്ടില്ലെന്ന് പറയാം.
ഒരു വര്‍ഷത്തിന് ശേഷം ബംഗളൂര് റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ബസ് കഷ്ടിച്ച് ഒരു മാസം മാത്രം ഓടിയിട്ടുണ്ടാകും. കേരള ജനതയെ ഇത്രത്തോളം വെറുപ്പിച്ച യാത്രയ്ക്കുപയോഗിച്ച നവകേരള ബസിനെ യാത്രക്കാരും വെറുത്തതോടെ ഇപ്പോള്‍ കോഴിക്കോട് ഡിപ്പോയി പൊടിപിടിച്ച് ആരാലും പരിഗണിക്കപ്പെടാതെ കിടിക്കുകയാണ് കോടികള്‍ വരുമാനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞ നവകേരള ബസ്.
നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ഒരു മാസം മാത്രം ഓടിയ ശേഷം സര്‍വീസ് നിര്‍ത്തി ജൂലായ് 21 ന് ബസ് റീജണല്‍ വര്‍ക്ഷോപ്പിലേക്ക് മാറ്റി. കോഴിക്കോട്ടുനിന്നാണ് സര്‍വീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെടുക്കുന്നത് തിരുവനന്തപുരം കെ.എസ്.ആര്.ടി.സി. ആസ്ഥാനത്ത് നിന്നാണ്.
കോടികള്‍ ചെലവഴിച്ച് വാങ്ങിയ ബസിലെ പ്രധാന സവിശേഷതയായി ഉയര്‍ത്തിക്കാട്ടിയ ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബസ് വര്‍ക്ഷോപ്പിലേക്ക് മാറ്റിയിരുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. എന്നാല്‍, പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും കെ.എസ്.ആര്.ടി.സി ആസ്ഥാനത്തുനിന്ന് എത്തിയിട്ടില്ല. അതിനാല്‍ത്തന്നെ മൂലയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
നവകേരളയാത്ര കഴിഞ്ഞ് ഡിസംബര്‍ 23 മുതല്‍ മറ്റു സര്‍വീസുകള്‍ക്കൊന്നും ഉപയോഗിച്ചിരുന്നില്ല. ബസ് മ്യൂസിയത്തിലേക്ക് മാറ്റുമെന്ന വിമര്‍ശനം ശക്തമായതോടെ മേയ് അഞ്ചുമുതല്‍ കോഴിക്കോട്-ബെംഗളൂരുറൂട്ടില്‍ ഗരുഡപ്രീമിയം സര്‍വീസായി ഓടിക്കുകയായിരുന്നു. ഇതിനിടെ ബാത്ത് റൂം ടാങ്കിന് ചോര്‍ച്ചയുണ്ടായി. യാത്രക്കാര്‍ ഇല്ലാതെയും ഒട്ടേറെത്തവണ സര്‍വീസ് മുടങ്ങി.
ആദ്യദിനങ്ങളില്‍ ബസില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍തിരക്ക് അനുഭവപ്പെട്ടു. പിന്നീട് വാരാന്ത്യങ്ങളിലും ആരംഭത്തിലും മാത്രമാണ് മുഴുവന്‍ സീറ്റുകളിലും ആളുണ്ടായിരുന്നത്. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി യാത്ര പുറപ്പെട്ട ബസ്, ഒറ്റയാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇത് വാര്‍ത്തയായതോടെ യാത്രക്കാരില്ലെങ്കിലും ബസ് ഓടണമെന്ന് തിരുവനന്തപുരത്തുനിന്ന് ഇഡി ഓപ്പറേഷന് വിഭാഗം കര്‍ശന നിര്‍ദേശം നല്കി.
അതിനിടെയാണ് വര്‍ക്ഷോപ്പിലേക്ക് മാറ്റിയത്. എന്ന് പണി തുടങ്ങുമെന്നോ തിരികെ റോഡില്‍ ഇറക്കുമെന്നത് സംബന്ധിച്ചോ കെ.എസ്.ആര്.ടി.സി ഡിപ്പോ അധികൃതര്‍ക്കോ വര്‍ക്ഷോപ്പ് അധികൃതര്‍ക്കോ അറിയില്ല. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ബസിന്റെ സമയക്രമം അശാസ്ത്രീയമാണെന്ന് നേരത്തേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്