News International

ട്രംപിന്റെ അന്ത്യശാസനയ്ക്ക് ഇത്രയ്ക്കും പവറോ...? രാത്രി ഇരുട്ടി വെളുക്കും മുന്‍പ് മുട്ടുമടക്കി പുടിന്‍: കേള്‍ക്കുന്നത് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന്റെ അന്ത്യകാഹളം

Axenews | ട്രംപിന്റെ അന്ത്യശാസനയ്ക്ക് ഇത്രയ്ക്കും പവറോ...? രാത്രി ഇരുട്ടി വെളുക്കും മുന്‍പ് മുട്ടുമടക്കി പുടിന്‍: കേള്‍ക്കുന്നത് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന്റെ അന്ത്യകാഹളം

by webdesk1 on | 24-01-2025 09:19:43

Share: Share on WhatsApp Visits: 24


ട്രംപിന്റെ അന്ത്യശാസനയ്ക്ക് ഇത്രയ്ക്കും പവറോ...? രാത്രി ഇരുട്ടി വെളുക്കും മുന്‍പ് മുട്ടുമടക്കി പുടിന്‍: കേള്‍ക്കുന്നത് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന്റെ അന്ത്യകാഹളം


മോസ്‌കോ: ഒരുപതിറ്റാണ്ടിലേറെ യൂറോപ്പിനെ ആകെ ആശങ്കയിലാഴ്ത്തിയ റഷ്യ-ഉക്രെയ്ന്‍ യുദ്ധം അന്ത്യത്തിലേക്കോ?. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്താന്‍ തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സമ്മതിച്ചതായാണ് കേള്‍ക്കുന്ന വാര്‍ത്തകള്‍. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയ്ക്ക് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നല്‍കി 24 മണിക്കൂറിനുള്ളിലാണ് അനുകൂല നീക്കവുമായി പുടിന്‍ രംഗത്ത് വന്നത്.

അമേരിക്കയുടെ മറുപടിക്കായി കാത്ത് നില്‍ക്കുകയാണ് റഷ്യ. സമ്മതം മൂളിയാല്‍ അധികം വൈകാതെ ട്രംപും പുടിനുമായുള്ള ചര്‍ച്ച നടക്കും. തുടര്‍ന്ന് ഉക്രെയ്ന്‍ പ്രധാനമന്ത്രി വ്‌ളൊഡിമിര്‍ സെലന്‍സ്‌കിയുമായും ട്രംപ് ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കും സ്വീകര്യമായ നിബന്ധനകളോടെയാകും വെടിനിര്‍ത്തല്‍ കരാര്‍ തയാറാക്കുക.  

അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പലവട്ടം വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും യുദ്ധം തുടരുന്ന നിലയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ട്രംപ് കടുത്ത നിലപാടെടുത്തത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും റഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തിരുവ വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

മാത്രമല്ല സൗദി അറേബ്യയോടും ഒപെക്കിനോടും എണ്ണ വില കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു, എണ്ണ വില കുറഞ്ഞാല്‍ റഷ്യയ്ക്ക് അത് കടുത്ത തിരിച്ചടിയാകും. യൂറോപ്പില്‍ എണ്ണം വിതരണം ചെയ്യുന്നത് റഷ്യയാണ്. ട്രംപിന്റെ നീക്കത്തെ റഷ്യ അപലപിക്കുക മാത്രമല്ല ദേശീയ സുരക്ഷയുടെ വിഷയത്തില്‍ കൈകടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പക്ഷെ സാമ്പത്തിക ഉപരോധമെന്ന വാളിന് മുന്നില്‍ ഒടുവില്‍ റഷ്യ മുട്ടുകുത്തുകയായിരുന്നു.

റഷ്യ അധിനിവേശം ആരംഭിച്ച ശേഷം 43,000 യുക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രസിഡന്റ് സെലന്‍സ്‌കി കഴിഞ്ഞ ദിവസം അറിയിച്ചത്. 3.7 ലക്ഷം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014 ലാണ് അധിനിവേശം ആരംഭിച്ചത്. 2022 ഫെബ്രുവരിയിലാണ് അത് യുദ്ധമായി പരിണമിച്ചു. അടുത്ത മാസത്തോടെ യുദ്ധം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വേളയിലാണ് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം ഊര്‍ജിതമാവുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment