by webdesk3 on | 03-03-2026 12:08:40
കേരളത്തിന് ഒരു പുതിയ കാലഘട്ടം വരാനിരിക്കുകയാണെന്നും മിക്കയിടങ്ങളിലും ഇതിനോടകം തന്നെ ഒറ്റ പേരിലേക്ക് ഏകോപനം സംഭവിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. കുടുംബത്തോടൊപ്പം ആറ്റുകാല്‍ പൊങ്കാല ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ക്കും ദോഷം വരരുതെന്നതാണ് കുടുംബത്തിന്റെ പ്രാര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദി കേരള സ്റ്റോറി തന്നെയാണ് ആറ്റുകാല്‍ പൊങ്കാല. പാളയം പള്ളിയിലെ ഇമാമാണ് ആദ്യം ആ സന്ദേശം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കണ്ണ് നിറഞ്ഞു. ഇതാണ് ഞങ്ങളുടെ കേരളം, രാജ്യത്തോട് പറയാനുള്ള സന്ദേശം ഇതാണ്, എന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കുറിച്ച് അഭിമാനിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ മഹത്വവും ഐക്യസന്ദേശവുമാണ് ഈ ആഘോഷം നല്‍കുന്നതെന്നും പുതുയുഗ യാത്രയുടെ സന്ദേശവും അതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസമായി യാത്ര തുടരുകയാണെന്നും വര്‍ഗീയതയ്ക്ക് ഒരുതരത്തിലും പ്രാധാന്യം നല്‍കുന്നില്ലെന്നും പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റ് തിരുത്തിയതായും ഇപ്പോഴത്തെ തീരുമാനം ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത പൊങ്കാലയ്ക്ക് ക്ലിഫ് ഹൗസില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് 24 മണിക്കൂറിനുള്ളില്‍ 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും കൂടുതല്‍ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; ട്രംപിന്റെ വാദങ്ങളെ തള്ളി റഷ്യ
ഇറാന് സംഘര്‍ഷം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം: കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
ബെയ്റൂത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു
കേരളത്തിന് പുതിയ കാലം വരും: ആറ്റുകാല്‍ പൊങ്കാല വേദിയില്‍ വി ഡി സതീശന്റെ പ്രതികരണം
ഇറാന് അനുകൂല പ്രതിഷേധം: ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി
ഖമനയിയുടെ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല; രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി
ഭക്തിസാന്ദ്രം അനന്തപുരി; പൊങ്കാലയര്‍പ്പിക്കാന്‍ എത്തി ഭക്തലക്ഷങ്ങള്‍
കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന് അന്തരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്