Monday, August 10, 2026
Kerala News

അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ പൊലീസ് പരിശോധന

 അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ പൊലീസ് പരിശോധന


കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

ഇതിനായി തയ്യാറാക്കുന്ന കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് ഈ ആഴ്ചയ്ക്കുള്ളില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേന ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കാപ്പ ചുമത്തുന്നതില്‍ ജില്ലാ കലക്ടര്‍ അന്തിമ തീരുമാനമെടുക്കും.

അതിനിടെ, അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ചയാണെന്ന് പൊലീസ് കണ്ടെത്തി. തളിപ്പറമ്പിലെ ലോഡ്ജില്‍ രണ്ട് ദിവസം താമസിച്ചെന്നും സുഹൃത്ത് പ്രണവും ബന്ധു കുട്ടനും ഇയാള്‍ക്ക് സഹായം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പിടികൂടിയതിന് പിന്നാലെ അര്‍ജുന്‍ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. എന്നാല്‍ ജാമ്യഹര്‍ജി നല്‍കാന്‍ അഭിഭാഷകര്‍ തയ്യാറായില്ല. ഇതോടെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ അടച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment