ന്യൂഡൽഹി : രണ്ട് പ്രമുഖ റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് ഉപരോധം വന്നതോടെ, റഷ്യൻ എണ്ണയുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് യുഎസുമായുള്ള പ്രധാന വ്യാപാര കരാറിന് വഴിയൊരുക്കിയേക്കും.
റഷ്യയിലെ പ്രധാന എണ്ണ ഉത്പാദകരായ ലുക്കോയിൽ, റോസ്നെഫ്റ്റ് എന്നിവർക്കാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഏറ്റവും വലിയ ഇന്ത്യൻ ഉപഭോക്താവായ റിലയൻസ് ഇൻഡസ്ട്രീസ്, റോസ്നെഫ്റ്റുമായുള്ള ദീർഘകാല കരാർ നിർത്തലാക്കാനോ ഇറക്കുമതി കുറയ്ക്കാനോ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് റിലയൻസ് വക്താവ് അറിയിച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ റിഫൈനറികൾ, ഈ കമ്പനികളിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് വ്യാപാര രേഖകളുടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷം കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന ഏറ്റവും വലിയ രാജ്യമായിരുന്നു ഇന്ത്യ.
Comments
No comments yet. Be the first to comment!
Leave a Comment