Saturday, August 1, 2026
India News

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റു

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റു

ന്യൂഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ് രേഖ ഗുപ്ത. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും എല്ലാ എന്‍ഡിഎ സഖ്യകക്ഷികളും ചടങ്ങില്‍ സാന്നിഹിതരായിരുന്നു. ബിജെപി എം.എല്‍.എമാരായ പര്‍വേഷ് വര്‍മ, ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, രവിരാജ് ഇന്ദ്രജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

ഡല്‍ഹിയുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് രേഖ. ബിജെപിയുടെ സുഷമ സ്വരാജിനും കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതിനും ആംആദ്മിയുടെ അതിഷി മര്‍ലേനയ്ക്കും ശേഷമെത്തുന്ന വനിത മുഖ്യമന്ത്രിയാണ് രേഖ. ഷാലിമാര്‍ ബാഗില്‍ നിന്നുമുള്ള എം.എല്‍.എയായ രേഖഗുപ്ത 2025 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത.  

ഷാലിമാര്‍ ബാഘ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച അവര്‍ ഡല്‍ഹി മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായും ദേശീയ എക്‌സിക്യൂട്ടീവ് സമിതിയംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ ദൗലത്ത് റാം കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. ശേഷം എല്‍എല്‍ബിയും നേടി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ 1996-97 കാലഘട്ടത്തില്‍ DUSU അദ്ധ്യക്ഷയായിരുന്നു. 2007ലാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 50-കാരിയായ രേഖാ ഗുപ്ത ഡല്‍ഹിയിലെ പ്രാദേശിക തലം മുതല്‍ പ്രവര്‍ത്തനമാരംഭിച്ച നേതാവ് കൂടിയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment