സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളം സന്ദർശിക്കുന്നു. കൊച്ചിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ നടൻ മോഹൻലാലിനൊപ്പം വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചെന്നൈയിൽ വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അരമണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ലഹരിക്കെതിരായ സംയുക്ത നടപടികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള–തമിഴ്‌നാട് അതിർത്തികളിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിനും തമിഴ്നാട് മുഖ്യമന്ത്രി പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിനായി തമിഴ്‌നാട് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെയും സെക്രട്ടറിമാരുടെയും യോഗം വിജയ് വിളിച്ചുചേർത്തു. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായ മോഹൻലാലും വിജയും ഒരുമിച്ചെത്തുന്ന പൊതുപരിപാടി എറണാകുളത്താണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനും പങ്കെടുക്കും. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഇരുവരുടെയും സാന്നിധ്യം കൂടുതൽ ജനപിന്തുണ നേടാൻ സഹായിക്കുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രതീക്ഷ. ലഹരി കടത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങൾക്ക് അയൽസംസ്ഥാനത്തിന്റെ സഹകരണം ലഭിക്കുന്നത് ദൗത്യത്തിന് കൂടുതൽ കരുത്തേകും.
Comments
No comments yet. Be the first to comment!
Leave a Comment