Sunday, September 6, 2026
International News

നേപ്പാള്‍ ദുരന്തം: മരണം 1350 കടന്നു

നേപ്പാള്‍ ദുരന്തം: മരണം 1350 കടന്നു

ദില്ലി: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍  മരിച്ചവരുടെ എണ്ണം 1350 കടന്നതായാണ് ഔദ്യോഗിക വിവരങ്ങള്‍. കാണാതായ പതിനായിരക്കണക്കിന് ആളുകള്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി തുടരുന്നു. 5,000-ത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ദുരന്തത്തില്‍ കുടുങ്ങിയ മലയാളികളെക്കുറിച്ച് ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അവരുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, പുനര്‍നിര്‍മ്മാണത്തിനും പ്രകൃതിക്ഷോഭത്തിന്റെ നഷ്ടപരിഹാരത്തിനുമായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ സമീപിക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രി ഒരുങ്ങുന്നു. സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന അസംബ്ലിയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടും. അതേസമയം, ദുരന്തത്തിന് ഉത്തരവാദി ഇന്ത്യയോ ചൈനയോ ആണെന്ന് നേപ്പാള്‍ ആരോപിപ്പിച്ചിട്ടില്ലെന്നും മൂന്ന് രാജ്യങ്ങളും സമാനമായ കാലാവസ്ഥാ പ്രതിസന്ധിയാണ് നേരിടുന്നതെന്നും നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാല്‍ വ്യക്തമാക്കി.

ദുരന്തഭൂമിയില്‍ ഇന്ത്യയുടെ പിന്തുണയോടെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിര്‍മ്മാണത്തിലിരുന്ന ടണലുകളില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായം തേടുന്നുണ്ട്. വിവിധ ടണലുകളിലായി നൂറിലധികം തൊഴിലാളികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

Related News

Comments

No comments yet. Be the first to comment!

Leave a Comment