Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. തന്ത്രിക്ക് ജയിലില്‍ വച്ച് ആരോഗ്യ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തന്ത്രിയെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. 

ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. സ്വര്‍ണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് ഇത്. പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇന്ന് എസ്‌ഐടി പരിശോധന നടത്തും. 

വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്. ദേവസ്വം മാനുവലില്‍ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ദേവസ്വം മാനുവല്‍ പ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായാണ് തന്ത്രിയെ കണക്കാക്കുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോര്‍ഡില്‍ നിന്ന് കൃത്യമായി ശമ്പളം (പടിത്തരം) കൈപ്പറ്റുന്ന തന്ത്രിക്ക് ബോര്‍ഡിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. താന്ത്രിക കാര്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തസ്തികയിലുള്ള വ്യക്തിയെന്ന നിലയില്‍ ക്ഷേത്ര സ്വത്ത് സംരക്ഷിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.











Related News

Comments

No comments yet. Be the first to comment!

Leave a Comment