Thursday, July 23, 2026
Kerala News

സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍

 സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചയ്ക്കായി സംസ്ഥാന കോണ്‍ഗ്രസ് നേത്യത്വം ഇന്ന് ഡല്‍ഹിയില്‍. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും. ആദ്യഘട്ടത്തില്‍ 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതില്‍ സിറ്റിംഗ് സീറ്റുകളും സംവരണ മണ്ഡലങ്ങളും ഉള്‍പ്പെടെ 40 സീറ്റുകളില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ബാക്കിയുള്ള 20 സീറ്റുകളിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം തന്നെ പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം.

തരൂരില്‍ കെ.സി സുബ്രഹ്‌മണ്യന്‍ നാട്ടികയില്‍ സുനില്‍ ലാലൂര്‍ ഉള്‍പ്പെടെ ഏതാനും സീറ്റുകളിലേക്ക് കൂടി നേതൃത്വം പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇതിലടക്കമുള്ള അന്തിമ തീരുമാനം ഉടനുണ്ടാകും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി വരും ദിവസങ്ങളില്‍ പട്ടിക കൈമാറും.

അതേസമയം, നാട്ടിക മണ്ഡലത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ തലവേദനയാകുന്നു. സിപിഐയുമായി തെറ്റിപ്പിരിഞ്ഞ നിലവിലെ എംഎല്‍എ സി.സി. മുകുന്ദനെ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം സജീവമാണ്. താന്‍ മത്സരിക്കുമെന്ന് മുകുന്ദന്‍ പ്രഖ്യാപിച്ചതോടെ നാട്ടികയില്‍ പോരാട്ടം കടുക്കും. സി.സി. മുകുന്ദനെ അനുനയിപ്പിക്കാന്‍ സിപിഐ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതിനിടെ, തിരുവനന്തപുരം സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. സീറ്റ് കോണ്‍ഗ്രസിന്റേതെന്ന് പ്രവര്‍ത്തകര്‍ ചുമരെഴുതി പ്രതിഷേധിച്ചു. പുളിമൂട് ജംഗ്ഷനില്‍ നിന്നും വഞ്ചിയൂരിലെക്ക് പോകുന്ന വഴിയിലാണ് ചുവരെഴുത്ത്. വി.എസ് ശിവകുമാര്‍, കെ.എസ് ശബരിനാഥന്‍ എന്നിവരെ മറികടന്നാണ് സീറ്റ് സിഎംപി നല്‍കാന്‍ യുഡിഎഫില്‍ ധാരണയായത്. ഇതിനെതിരെയാണ് പ്രതിഷേധം. 



Related News

Comments

No comments yet. Be the first to comment!

Leave a Comment