ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച ആദ്യ ദിവസം കോൺഗ്രസ് എംപി രേണുക ചൗധരി വളർത്തുനായയുമായി എത്തിയ സംഭവം വിവാദത്തിൽ. എംപിയുടെ നടപടി പാർലമെന്ററി പ്രോട്ടോക്കോളിന്റെ വ്യക്തമായ ലംഘനമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ചൗധരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് ജഗദംബിക പാൽ ആവശ്യപ്പെട്ടു. പൊതുഇടങ്ങളിൽ തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിറക്കിയ സാഹചര്യത്തിൽ ഈ സംഭവം കൂടുതൽ ചർച്ചാവിഷയമായിരിക്കുകയാണ്.
നടപടിയെ ന്യായീകരിച്ച എംപി തൻ്റെ നായ നിരുപദ്രവകാരിയാണെന്നും മൃഗങ്ങളെ അകത്ത് ഇഷ്ടപ്പെടാത്തത് സർക്കാരിനായിരിക്കും എന്നായിരുന്നു ചൗധരിയുടെ പ്രതികരണം. കടിക്കുമെന്ന് ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, അത് പാർലമെന്റിനകത്താണെന്നും അവർ കൂട്ടിച്ചേർത്തു. എംപിയുടെ ഈ പ്രവൃത്തി സുരക്ഷാ പ്രോട്ടോക്കോളിനോടുള്ള അനാദരവും ജനപ്രതിനിധിയെന്ന നിലയിൽ പദവി ദുരുപയോഗമാണെന്നും ബിജെപി ആരോപിച്ചു. എം.പി.ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, നായയുമായുള്ള രേണുക ചൗധരിയുടെ പ്രവേശനം പാർലമെന്റിൽ ഭരണ-പ്രതിപക്ഷ തർക്കങ്ങൾക്ക് പുതിയ വഴി തുറന്നിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment