Monday, July 20, 2026
Kerala News

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രോഗി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി സനീഷ് ആണ് മരിച്ചത്. തീപിടിത്തത്തെത്തുടര്‍ന്ന് ഐസിയുവില്‍ നിന്നും മാറ്റുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മാര്‍ച്ച് 17-നാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന സനീഷ് 18-ാം തീയതി രാവിലെയാണ് മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ രോഗിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാത്തതാണ് നില വഷളാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.

സനീഷിനെ കൂടാതെ, ഓയൂര്‍ സ്വദേശി കൃഷ്ണകുട്ടിയുടെ ആരോഗ്യനില വഷളായതും ഐസിയു മാറ്റത്തിന് ശേഷമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ രോഗികളെ സുരക്ഷിതമായി മാറ്റിയെന്നും ചികിത്സയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ മുന്നോട്ട് പോവുകയാണ്.








Related News

Comments

No comments yet. Be the first to comment!

Leave a Comment