Tuesday, July 21, 2026
International News

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍

ഗള്‍ഫ് രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു. യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി ഇറാന്‍ ആക്രമണം നടത്തി. സൗദി അറേബ്യക്ക് നേരെ നടന്ന വിവിധ മിസൈല്‍-ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ പ്രതിരോധ സേന വിജയകരമായി തകര്‍ത്തു.

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാനെത്തിയ ഇറാന്റെ 16 യുദ്ധക്കപ്പലുകള്‍ അമേരിക്കന്‍ സൈന്യം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഇറാന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി ഇന്ന് വോട്ടെടുപ്പ് നടത്തും. എന്നാല്‍, തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് നേരെ യുഎന്‍ കണ്ണടയ്ക്കുകയാണെന്ന് ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി ആരോപിച്ചു.


യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും ഊര്‍ജ്ജ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ ജി7 (G7) രാജ്യങ്ങള്‍ ഇന്ന് അടിയന്തര യോഗം ചേരും. ലെബനോണില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 570 ആയി. ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ നടന്ന അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1,300-ലധികം പേര്‍ കൊല്ലപ്പെട്ടു. മേഖലയിലാകെ മരിച്ചവരുടെ എണ്ണം 2,000 കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.







Related News

Comments

No comments yet. Be the first to comment!

Leave a Comment