News Kerala

മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്

Axenews | മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്

by webdesk3 on | 24-05-2026 12:41:29

Share: Share on WhatsApp Visits: 50


മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്


മുട്ടില്‍ മരംമുറി കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണസംഘം രംഗത്ത്. കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യുവിനെ മാറ്റണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. പ്രോസിക്യൂട്ടറുടെ ഇടപെടലുകളില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു വര്‍ഷമായി നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു മുട്ടില്‍ മരംമുറി കേസ് അന്വേഷണം നടന്നത്. അഡ്വ. ജോസഫ് മാത്യു പ്രോസിക്യൂട്ടറായിരിക്കുന്നിടത്തോളം കേസിന്റെ ഭാവിയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തിനിടെ 85,000 പേജുകളുള്ള 41 കുറ്റപത്രങ്ങളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 36 കുറ്റപത്രങ്ങളിലും ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നടത്തിയതായി പറയുന്ന ഈട്ടിക്കൊള്ളയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭൂവുടമകളായ ആദിവാസികളെ കബളിപ്പിച്ച് കോടികള്‍ വിലമതിക്കുന്ന ഈട്ടിമരങ്ങള്‍ വെറും 14 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരാനിടയുണ്ടെന്നാണ് സൂചന.


Share:

Search

Recent News
Popular News
Top Trending


Leave a Comment